Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കാഴ്ചകളും വാര്‍ത്തകളും ഞെരുക്കത്തിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 03:17 pm IST
in Special Article

പുറം‌നാടുകളില്‍ ടി.വി പരണത്താണെന്ന് ആരോപിക്കുമ്പോഴും ഇറ്റാലിയന്‍ സംവിധായകന്‍ ബൊലോക്വോ പറയുന്നത് തന്റെ നാട്ടിലെ സിനിമ ടി.വി തകര്‍ക്കുന്നുവെന്നാണ്. ടി.വിയുടെ ജനാധിപത്യവത്ക്കരണമാണ് ഇതിന് കാരണം.

മൊബൈല്‍ ഫോണിലൂടെ പോലും സിനിമയെടുക്കുന്ന ഇക്കാലത്ത് ഇത്തരം പരാമര്‍ശം സിനിമാക്കാര്‍ക്ക് പേടി തന്നെ. ഡെവില്‍ ഇന്‍ ദ ഫ്ലഷ് പോലെയുള്ള ലോക പ്രശസ്ത ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം ഇത്തവണത്തെ കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്‌ക്ക് പുരസ്കാരം സ്വീകരിച്ചതിന് ശേഷം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഒന്നേകാല്‍ നൂറ്റാണ്ട് പ്രായമുള്ള പത്ര മാധ്യമം 1990കളില്‍ ടി.വിയില്‍ നിന്ന് ഭയമേറ്റ് തുടങ്ങി ഇന്നതിന്റെ പാരമ്യത്തിലാണ്. വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പടെയുള്ള ദൃശ്യ മാധ്യമങ്ങളുടെ നിലനില്‍‌പ്പിന്റെയും തകര്‍ച്ചയുടെയും വിശദാംശങ്ങളിലേക്ക് നിരീക്ഷകര്‍ കടന്നു ചെല്ലുന്നത്. ഇന്ന് സംഭവിച്ച വാര്‍ത്ത നാളത്തെ പത്രത്തില്‍ വായിക്കേണ്ടതിന് പകരം തല്‍‌സമയ സം‌പ്രേഷണത്തിലൂടെ ഇരിക്കുന്നിടത്ത് വാര്‍ത്ത കേള്‍ക്കാനും കാണാനും ചാനല്‍ നല്‍കിയ അപൂര്‍വ സൗഭാഗ്യം ജനത്തെ അതിശയിപ്പിക്കുന്നതായിരുന്നു.

വാര്‍ത്തകള്‍ക്ക് പിന്നിലുള്ള വസ്തുതകള്‍ അവയെ വിശ്വസിപ്പിക്കാവുന്ന ദൃശ്യങ്ങളുമടക്കം പുതിയൊരു ജനാധിപത്യരീതിയാണ് ചാനലുകള്‍ ലോകത്തിന് നല്‍കിയത്. ഏത് നിമിഷവും എവിടെയും എപ്പോഴും എങ്ങനെയും വാര്‍ത്തകള്‍ സംഭവിക്കാമെന്നും അതെല്ലാം ചാനലില്‍ കാണാമെന്നുമുള്ള വിശ്വാസം ലോകത്തിന് കൈവന്നു. ഈ പ്രപഞ്ചംപോലും വാര്‍ത്താ ചാനലിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നു വരെ കാല്‍‌പ്പനികമായ ഒരു തോന്നലുണ്ട്. അതു പോലെയാണ് ചാനലിലൂടെ വാര്‍ത്താപ്രളയം ഉണ്ടായത്. യുദ്ധവും ഭൂകമ്പവും വെള്ളപ്പൊക്കവും തുടങ്ങി എല്ലാ ദുരിതങ്ങളും ആനന്ദവും ഉള്‍പ്പടെ ലോകം ചതുരപ്പെട്ടിയിലൂടെ കാണാനും കേള്‍ക്കാനും തുടങ്ങിയത് അച്ചടി മാധ്യമങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു.

വിപ്ലവങ്ങള്‍പോലും ബാഷ്പീകരിക്കപ്പെട്ട കാലത്ത് ഇസവും പ്രത്യയശാസ്ത്രവും നേതൃത്വങ്ങള്‍ ഇല്ലാതെപോലും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വിപ്ലവങ്ങള്‍ അരങ്ങേറിയത് നാം കണ്ടു. ടുണീഷ്യയില്‍ തുടങ്ങിയ മുല്ലപ്പൂ-വയലെറ്റ് വിപ്ലവം തൊട്ട് വാള്‍ സ്ട്രീറ്റ് വരെ നടന്ന പുതിയ ലോക ക്രമത്തിനായുള്ള കലാപങ്ങള്‍ പുതു ദൃശ്യ മാധ്യമങ്ങളുടെ കൂടി സൃഷ്ടിയാണ്. ഇങ്ങനെ വലിയൊരു പൊതുമണ്ഡലം തീര്‍ക്കാന്‍ ചാനലുകള്‍ക്ക് കഴിഞ്ഞു. ചാനല്‍ ക്യാമറയ്‌ക്ക് മുന്നില്‍ ഒരാള്‍ നില്‍ക്കുമ്പോള്‍ അയാള്‍ ലോകത്തിന് മുന്നിലാണ് യഥാര്‍ത്ഥത്തില്‍ നില്‍ക്കുന്നത്. അയാളെ ലോകം കാണുന്നു, കേള്‍ക്കുന്നു. മനുഷ്യന്റെ പുതിയ ഇടപെടല്‍ ശേഷിയും അവന്റെ അവകാശ സ്വാതന്ത്ര്യങ്ങളും നിര്‍ണയിക്കാനും എടുത്തുകാട്ടാനുമുള്ള മാധ്യമമായി ചാനലുകള്‍. തെരുവ്തെണ്ടിക്കും രാഷ്‌ട്രത്തലവനും ചാനലില്‍ ഒരു പോലെ പ്രത്യക്ഷപ്പെടാമെന്നുള്ളത് ഈ രംഗം നല്‍കുന്ന ഏറ്റവും വലിയ പ്രത്യക്ഷ ജനാധിപത്യമാണ്.

ബാഡ് ന്യൂസുകളോടുള്ള മാധ്യമങ്ങളുടെ പ്രണയവും അത് വായിക്കാനുള്ളവരുടെ ത്വരയും നില‌നില്‍ക്കുമ്പോള്‍ തന്നെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേനവത്തിന്റേതുമായ വലിയ വാര്‍ത്തകളും മാധ്യമങ്ങളുടെ സമ്പത്താണ്. വാര്‍ത്തകള്‍ക്ക് നല്ലത്-ചീത്ത എന്ന ദ്വന്ദ്വങ്ങള്‍ ഇല്ലെങ്കിലും നല്ല വാര്‍ത്തകള്‍ എപ്പോഴും പ്രതീക്ഷിക്കുന്നവരാണ് ജനം. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഇപ്പോള്‍ നാട്ടുവാര്‍ത്തകളും നല്ല വാര്‍ത്തകളും ഇത്തരം ശുഭ സൂചകങ്ങളെയാണ് എടുത്തു കാട്ടുന്നത്. ഒരു പക്ഷേ പീഡനം-കൊലപാതകം-അക്രമം-പിടിച്ചുപറി-അഴിമതി തുടങ്ങിയ നെഗറ്റീവ് വാര്‍ത്തകളുടെ മരവിപ്പില്‍ നിന്ന് ഒരു റിലാക്സ് ആവണം നല്ല വാര്‍ത്തകള്‍ക്ക് പിന്നിലെ പ്രചോദനം. നവമാധ്യമങ്ങള്‍ സൃഷ്ടിച്ച വാര്‍ത്താസ്ഫോടനത്തിന്റെ അപലപനീയമായ സ്വഭാവങ്ങളും വിശ്വസ്തതയ്‌ക്ക് മേലുള്ള ചോദ്യങ്ങളും കൂടുതല്‍ ഉയര്‍ന്നു വന്നപ്പോഴാവണം ഇത്തരം നല്ല വാര്‍ത്തകളുടെ ജന്മത്തിന് കൂടുതല്‍ പ്രാധാന്യം ചാനലുകള്‍ നല്‍കിയത്.

വാര്‍ത്താചാനലുകള്‍ വലിയ മത്സരങ്ങളുടെ ഞെരുക്കത്തിലാണ്. വിനോദ ചാനലുകളുടെ റേറ്റിങ്ങില്‍ നിന്ന് വളരെ താഴെയാണ് ഇവയുടെ സ്ഥാനം. കഴിവുള്ളവ അതിജീവിക്കുമെന്ന ഡാര്‍വിന്റെ തത്വംപോലും വാര്‍ത്താ ചാനലുകളെ രക്ഷിക്കുമെന്ന് തോന്നുന്നില്ല. കഴിവുള്ളവ തന്നെ മത്സരത്തിന്റെ ഇടുക്കുതൊഴുത്തിന് പുറത്ത് അതിജീവനമില്ലാതെ പോവുകയാണ്. അതുകൊണ്ട് പിടിച്ചു നില്‍ക്കാന്‍ പരസ്യദാതാക്കളുടെ കഴിവും പത്രങ്ങളില്‍ അഡ്വറ്റോറിയല്‍ പോലെ പ്രത്യക്ഷപ്പെടുന്ന പരസ്യവാര്‍ത്തയും ഇത്തരം ചാനലുകള്‍ കൈനീട്ടി സ്വീകരിക്കുന്നു. ആ‍ദ്യ കാലത്ത് ന്യൂസ് റൂമുകളിലേക്ക് പോലും ഇരച്ചു കയറിയ വാര്‍ത്തകള്‍ക്ക് പകരം ഇന്ന് അവ തേടി പരക്കം പായേണ്ട അവസ്ഥയിലാണ് മാധ്യമ പ്രവര്‍ത്തകര്‍. വരുന്ന വാര്‍ത്തകളുടെ വിശ്വാസ്യത പ്രശ്നമാവുന്നതുകണ്ട് പിറ്റേന്നത്തെ പത്രം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. പതിറ്റാണ്ടുകളുടെ പ്രായമുള്ള പത്രത്തിന് ഭീഷണിയെന്ന് ആദ്യം വീമ്പിളക്കിയ ദൃശ്യമാധ്യമങ്ങള്‍ ഇപ്പോള്‍ നില‌നില്‍പ്പിന്റെ യുദ്ധങ്ങളിലാണ്.

ലോകമെമ്പാടും ന്യൂസ് ചാനലുകളിലേക്ക് സമര്‍പ്പണത്തോടെ ആവേശകരമായി ഇരമ്പിക്കയറിയ മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ചില ചാനലുകളില്‍ നിന്ന് ഇറങ്ങിപ്പോവുകയാണ്. ചാനലുകള്‍ സ്വയം അപ്രത്യക്ഷമാകാന്‍ തുടങ്ങുമ്പോള്‍ ഇങ്ങനെയല്ലാതെ മറ്റെന്താണ് സംഭവിക്കുക. സോഷ്യല്‍ മാധ്യമങ്ങളായ ഫേസ് ബുക്കും ഗൂഗിള്‍ പ്ലസും ട്വിറ്ററുമൊക്കെ വന്‍‌കിട ആഘോഷങ്ങള്‍ അവരുടെ നിലയില്‍ നടത്തുമ്പോള്‍ പടിയിറങ്ങിപ്പോകാന്‍ തല നീട്ടുന്ന ചാനലുകളെക്കുറിച്ച് അനിവാര്യമായും ചിന്തിക്കേണ്ട സമയമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

India

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

Article

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

പുതിയ വാര്‍ത്തകള്‍

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.