ഗാന്ധിനഗര്‍: ഭീകരതയ്ക്ക് എതിരെ ഭാരതവുമൊന്നിച്ച് പോരാടുമെന്ന് അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറി. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം അവലോകനം ചെയ്തു. ഭാരതത്തിലെ അമേരിക്കന്‍ നിക്ഷേപം 24 കോടി ഡോളറില്‍ നിന്ന് 28 കോടി ഡോളറായി വര്‍ദ്ധിച്ചു. കെറി പറഞ്ഞു. ഒബാമയുടെ സന്ദര്‍ശനം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
കാര്യക്ഷമതയുള്ള നേതാവാണ് താനെന്ന ബഹുമതി മോദി നേടിക്കഴിഞ്ഞു. വേഗം തീരുമാനങ്ങളെടുക്കാനും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും മോദിക്ക് കഴിയുന്നുമുണ്ട്. ഇത് ഗുജറാത്തില്‍ ഇത് കാണാന്‍ കഴിയും. ഇത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടപ്പാക്കണം. കെറി അഭപ്രായപ്പെട്ടു. എല്ലാ ദിവസവും 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കണമെന്ന മോദിയുടെ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കാന്‍ തങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും.കെറി തുടര്‍ന്നു.
വ്യാഴാഴ്ച താന്‍ ഭീകരാക്രമണം നടന്ന പാരീസ് സന്ദര്‍ശിക്കുമെന്നും കെറി പറഞ്ഞു. ഞായറാഴ്ച പാരീസില്‍ നടന്ന ഭീകരവിരുദ്ധ റാലിയില്‍ അമേരിക്ക മുതിര്‍ന്ന പ്രതിനിധികളെ ആരെയും അയച്ചില്ലെന്ന വിമര്‍ശനം വ്യാപകമായിരിക്കെയാണ് താന്‍ ഈ ആഴ്ച അവിടം സന്ദര്‍ശിക്കുമെന്ന ് കെറി അറിയിച്ചത്.മുന്‍കൂട്ടി നിശ്ചയിച്ച പിരിപാടികളുമായി താന്‍ ഭാരതത്തില്‍ ആയിരുന്നു.
അതിനാലാണ് തനിക്ക് പാരീസില്‍ പ്രതിഷേധപരിപാടിയ്ക്ക് പോകാന്‍ കഴിയാതെ വന്നത്. മാത്രമല്ല അസി. സെക്രട്ടറി വിക്ടോറിയ ന്യൂലാന്‍ഡ് പരിപാടിയില്‍ പങ്കെടുത്തിരുന്നു. പാരീസില്‍ താന്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്റ് ഫാബിയസിനെ കാണും. ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കും. സോഫിയ,ബള്‍ഗേറിയ, ജനീവ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാകും പാരീസില്‍ എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: