ജക്കാര്‍ത്ത: സിംഗപൂരിലേയ്ക്ക് 162 പേരുമായി പുറപ്പെട്ട എയര്‍ ഏഷ്യ ജാവ കടലില്‍ തകര്‍ന്നു വീണതു സ്ഫോടനത്തെ തുടര്‍ന്നാണെന്നു സൂചന. വെള്ളത്തില്‍ പതിക്കുന്നതിനു മുമ്പേ സ്ഫോടനമുണ്ടായെന്നു ഇന്തോനേഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തി.
വെള്ളത്തില്‍ വീഴും മുമ്പേ വിമാനത്തിന്റെ ഉള്ളിലെ മര്‍ദത്തില്‍ വ്യതിയാനമുണ്ടായതായും അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ രണ്ട് ബ്ളാക്ക് ബോക്സുകളും വീണ്ടെടുത്തിരുന്നു. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ ഇന്നലെയാണ് ബ്ളാക്ക് ബോക്സ് കണ്ടെത്തിയത്. ഇതു ലഭിച്ചതോടെ വിമാന ദുരന്തത്തിന്റെ യഥാര്‍ഥ കാരണം വെളിവാകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എയര്‍ഏഷ്യ എന്ന് എഴുതിയതും 10 മീറ്റര്‍ നീളവുമുള്ള വാലറ്റം ശനിയാഴ്ച കണ്ടെടുത്തിരുന്നു. 162 യാത്രക്കാരുമായി സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കു പറക്കുന്നതിനിടെ കഴിഞ്ഞമാസം 28നാണ് എയര്‍ ഏഷ്യ വിമാനം അപകടത്തില്‍പ്പെട്ടത്. ഇതുവരെ 48 പേരുടെ മൃതദേഹം കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: