ബെംഗളൂരു: ഭാരത നാവികസേന രണ്ടുമാസമായി അതീവ ജാഗ്രതയിലാണെന്ന് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ റോബിന് ധൊവാന് വ്യക്തമാക്കി. മുഴുവന്‍ യുദ്ധക്കപ്പലുകളും വിമാന വാഹനികളും ആളില്ലാ വിമാനങ്ങളും സര്വസജ്ജമാക്കിയിരിക്കുകയാണ്.
ഗുജറാത്ത് ആഴക്കടലില്‍ പാക്കിസ്ഥാന് ബോട്ടു കണ്ടെത്തിയ സാഹചര്യത്തല്‍ തീരദേശങ്ങളിലെല്ലാം പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 31- സംഭവത്തിനു മുമ്പുതന്നെ ജാഗ്രത ശക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ടു മാസമായി അതീവ ജാഗ്രതയിലാണ്, അദ്ദേഹം പറഞ്ഞു, ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും നേവി ഫൗണ്ടേഷനും ചേര്‍ന്നു നടത്തിയ അഡ്മിറല്‍ ആര്.എല്‍. പെരേര സ്മാരക പ്രഭാഷണത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് 7516 കിലോ മീറ്റര്‍ തീരദേശമുണ്ട്. രണ്ടു ദശലക്ഷം ചതുരശ്ര കിലോ മീറ്ററുള്ള പ്രത്യേക ഇക്കണോമിക് സോണുണ്ട്. ആയിരക്കണക്കിനു മര്‍ച്ചന്റ് ഷിപ്പുകളുണ്ട്. 2,40,000 ഫിഷിങ് ബോട്ടുകളുണ്ട്. ഇത്രയും വിപുലമായ പരിതസ്ഥിതിയില്‍ നാവിക സേനയുടെ പ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണ്, ധൊവാന് വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: