ന്യൂദല്‍ഹി: സര്‍ക്കാര്‍ ഓഫീസുകള്‍ തുടച്ച് വൃത്തിയാക്കാന്‍ ഫിനൈലിനു പകരം ഇനി ഗോമൂത്രം ചേര്‍ന്ന മിശ്രിതം. ഗോമൂത്രം സംസ്കരിച്ച്, അതില്‍ വേപ്പിന്റെയും പൈനിന്റെയും സുഗന്ധം ചേര്‍ത്ത അണുനാശിനിയാകും ഉപയോഗിക്കുക. ശിശു, വനിതാ വികസന മന്ത്രി മേനക ഗാന്ധിയുടെ ആശയമാണിത്.
പുതിയ അണുനാശിനി രാസവസ്തുവല്ലാത്തതിനാല് ആര്‍ക്കും ദോഷകരമാകുന്നില്ല. പരിസ്ഥിതിക്കും കോട്ടംതട്ടില്ല. പശുവളര്‍ത്തുന്നവര്‍ക്കും ഗുണകരം. ഗോമൂത്രം അണുനാശകവും കീടങ്ങളെ അകറ്റാന്‍ ഉത്തമവുമാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്.
ഗോമൂത്രം ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തെ ഐഐടിയിലെ പ്രൊഫ. വിരേന്ദ്രകുമാര്‍ വിജയും സ്വാഗതം ചെയ്തു. ഫിനൈലിന്റെ അത്ര ശക്തമല്ല. പക്ഷെ, ദോഷകരമായ രാസവസ്തുക്കളില്ല, അദ്ദേഹം പറഞ്ഞു.
പ്രതിമാസം 20 ലക്ഷം രൂപയുടെ ഫിനൈലാണ് ദല്‍ഹിയിലെ ഓഫീസുകള്‍ മാത്രം തുടച്ചുവൃത്തിയാക്കാന് വേണ്ടിവരുന്നത്. പുതിയ മാര്‍ഗത്തിലൂടെ ആ ചെലവും കുറയ്ക്കാം. ഗ്രാമീണര്‍ക്ക് വരുമാനത്തിനുള്ള വഴിയുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: