ഗാന്ധിനഗര്‍: ഇത്തവണത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ അഷ്റഫ് താമരശ്ശേരിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പുകേട്ടപ്പോള് മനം കുളിര്‍ത്തു. താന്‍ ചെയ്യുന്ന സേവനങ്ങളെ പുരസ്ക്കാരത്തിലൂടെ അംഗീകരിച്ചതിനപ്പുറം മോദിയുടെ വാക്കുകളായിരുന്നു സന്തോഷം നല്‍കിയത്.
വിദേശത്തു മരിക്കുന്ന ഭാരതീയരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നന്നതിനെക്കുറിച്ച് ആലോചിക്കാമെന്നയിരുന്നു മോദി പറഞ്ഞത്. മോദിയുടെ മനസ്സില്‍ ഒരുകാര്യം വന്നാല്‍ അതു നടപ്പിലാക്കും എന്ന് അഷറഫിനും ഉറപ്പാണ്. ഇത്തവണ പുരസ്ക്കാരം നേടിയ 15 പേരില്‍ ഏക മലയാളിയാണ് കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്റഫ്.
പുരസ്ക്കാര ജേതാവെന്ന നിലയില്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അഷറഫിന് ചോദിക്കാനുണ്ടായിരുന്നത് മതൃദേഹം നാട്ടില്‍ കൊണ്ടുവരുന്നത് സൗജന്യമാക്കാമോ എന്നുമാത്രമായിരുന്നു. വിമാനക്കമ്പനികളുടെ പിന്തുണയോടെ അതു നിസ്സാരമായി ചെയ്യാമെന്നും അഷറഫ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അപ്പോഴാണ് നരേന്ദ്രമോദി ഉറപ്പു നല്‍കിയത്.
അഷ്റഫ് 16 വര്‍ഷമായി അജ്മാനില്‍ ചെറിയ സ്ഥാപനം നടത്തിവരികയാണ്. യു.എ.ഇയില്‍ മരണപ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. യു.എ.ഇയില്‍ മരണപ്പെട്ട രണ്ടായിത്തിലേറെ പ്രവാസികളുടെ മൃതദേഹം അഷ്റഫ് നാട്ടിലെത്തിച്ചിട്ടുണ്ട്.
പ്രതിഫലം പ്രതീക്ഷിക്കാതെ സേവനം നടത്തുന്ന ഇദ്ദേഹം പലരെയും സാമ്പത്തികമായും സഹായിക്കാറുണ്ട്. പ്രത്യേക സംഘടനയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ ബന്ധമില്ലാത്ത അഷ്റഫിന്റെ ജീവിതത്തെ കുറിച്ച് ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. ഭാര്യ ഫാത്തിമ സുഹ്റ മക്കള്‍ ഷാഫി, ഷിഫാന എന്നിവര്‍ക്കൊപ്പമാണ് അഷറഫ് പുരസ്ക്കാരം വാങ്ങാന്‍ എത്തിയത്
അഷറഫിന്റെ പുരസ്ക്കാര ലഭ്യത കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഒരു ഉറപ്പകൊടുക്കാന് നിര്‍ബന്ധിതനാകേണ്ടിവന്നു. സാധാരണക്കാരനായ അഷറഫിനെ പോലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പുരക്കാരം നല്കുമ്പോള് നോര്‍ക്കയില്‍ സാധാരണ പ്രവാസിയുടെ പ്രതിനിധിയില്ലാത്തത് തിരുത്തുമെന്നയിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്.
പ്രവാസി കേരളീയരുടെ പ്രത്യേക യോത്തിലാണ് വിഷയം ഉയര്‍ന്നത്
അഷറഫിനൊപ്പം മാല മേത്ത ഓസ്ട്രേലിയ, ഈസോപ് ഗുലാം ദക്ഷിണാഫ്രിക്ക,സത്യനാരായ നദേല യു.എസ്.എ, കമലേഷ് ലൂല യു.എസ്.എ,,മഹേന്ദ്ര നാഞ്ചി മേത്ത, ഉഗാണ്ടലോര്ഡ് രാജ് ലുംബയു.കെ,,പ്രൊഫ. നാഥുറാം പുരി യു.കെ,ഡോ. സഞ്ജയ് രാജാറാം മെക്സിക്കോ,ജസ്റ്റിസ് കരുണാകരന് സെയ്ഷെല്സ്രാ ജമാല്‍ പാറഒമാന്, ഭരത് കുമാര്‍ ജയന്തിലാല്‍ ഷാ, യു.എ.ഇ,നന്ദിനി ടണ്ടന് യു.എസ്.എ, ഡൊണാള്‍ഡ് റാമോത്തര് ഗയാന, കവല്‍ജിത് ബക്ഷി ന്യൂസിലാന്റ് എന്നിവരാണ് ഇത്തവണ പുരസ്ക്കാരം നേടിയത്. ഉപരാഷ്ടപതി ഹമീഗദ് അന്‍സാരി പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: