ബിജീംഗ്: മയക്കുമരുന്നുകേസില്‍ പിടിയിലായ ജാക്കിച്ചാന്റെ മകന് ജെയ്സീ ചാനിന് ആറ് മാസം തടവ്. ബിജീംഗിലെ ഈസ്റ്റേണ്‍ ജില്ലാകോടതിയാണ് ശിക്ഷാ വിധിച്ചത്. 2,000 യുവാന്‍ (322 ഡോളര്‍) പിഴയും ചുമത്തിയിട്ടുണ്ട്.
മയക്കുമരുന്നു കേസില്‍ കഴിഞ്ഞമാസമാണ് ജെയ്സീ ചാന് പിടിയിലാകുന്നത്. ഇയാളുടെ വീട്ടില്‍നിന്നും 100 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജെയ്സീക്കൊപ്പം തായ്വാന് താരം കെയ് കോ (23) യും പിടിയിലായിരുന്നു. മയക്കുമരുന്നു ഇടപാടുള്ള പ്രമുഖരെ ലക്ഷ്യമാക്കി നടത്തിയ മയക്കുമരുന്നു വേട്ടയിലാണ് ജെയ്സീ പിടിയിലായത്.
32 കാരനായ ജെയ്സീ ചാന് അറിയപെടുന്ന നര്‍ത്തകനും പാട്ടുകാരനുമാണ്. ചൈനയിലെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന് 2009 ല്‍ രൂപം കൊണ്ട സമിതിയുടെ അംബാസിഡറായിരുന്നു ജാക്കിച്ചാന്.
മകന്റെ പെരുമാറ്റത്തില്‍ താന്‍ ലജ്ജിക്കുന്നതായും ദുഃഖിതനാണെന്നുമാണ് ജാക്കി ചാന് പ്രതികരിച്ചു. ചൈനയില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും വധശിക്ഷയടക്കമുളള ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: