ന്യൂദല്‍ഹി: സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തരൂരിന്റെയും സഹായി നാരായണ്‍ സിംഗിന്റെ മൊഴി പുറത്തുവന്നു. ദല്‍ഹി പോലീസിന് മുമ്പാകെ വ്യാഴാഴ്ചയാണ് മൊഴി നല്‍കിയത്.
കാര്യങ്ങളെല്ലാം മാധ്യമങ്ങളോടു പറഞ്ഞാല്‍ തരൂര്‍ ഇല്ലാതാകുമെന്നു സുനന്ദ പറഞ്ഞിരുന്നതായും നാരായണ്‍ സിംഗ് മൊഴി നല്കി. സുനന്ദ മരിക്കുന്നതിന് മുമ്പ് സുനില്‍ സാബ് എന്നയാള്‍ സുനന്ദയോടെപ്പം ഉണ്ടായിരുന്നതായി നാരായണ്‍ സിംഗ് മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍, ആരാണു സുനില്‍ സാബ് എന്നു പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സുനന്ദ മരിച്ച നിലയില്‍ കാണപ്പെട്ട ലീല ഹോട്ടലില്‍ ഇദ്ദേഹം താമസിച്ചിരുന്നതായി നാരായണ്‍ സിങിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പറയുന്നു.
സുനില്‍ സാബാണ് സുനന്ദയെ ട്വിറ്ററിലും മറ്റും വിവരങ്ങള്‍ അപ്ഡേറ്റു ചെയ്യുവാന്‍ സഹായിച്ചിരുന്നത്. മരിക്കുന്നതിന് മുമ്പ് സുനന്ദ തരൂരിനെ ഫോണില്‍ വിളിക്കുകയും താന്‍ മാധ്യമങ്ങളോട് എല്ലാം തുറന്നു പറഞ്ഞാല്‍ തരൂര്‍ വെട്ടിലാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നാരായണ്‍ സിംഗ് മൊഴി നല്കി.
നേരത്തെ കേസുമായി ബന്ധപ്പെട്ടു നാരായണ്‍ സിംഗിനെ പോലീസ് 16 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് നിര്‍ണായകമായ മൊഴികള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഈ വട്ടം ആറു മണിക്കൂറാണ് നാരായണ്‍ സിംഗിനെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: