ന്യൂദല്‍ഹി:സുനന്ദ പുഷ്ക്കറിന്റെ കൊലപാതകത്തിനു പിന്നിലെ കാരണങ്ങള്‍ പോലെതന്നെ കരങ്ങളും നിരവധി. വിദേശബന്ധം മുതല്‍ ഐപിഎല്‍ കോഴയും ഐഎസ്ഐ പങ്കുംവരെ പോലീസ് അന്വേഷണം നീളും. കുടുംബവഴക്കും റോബര്‍ട്ട് വാദ്രയുമെല്ലാം അന്വേഷണ പരിധിയിലാണ്. സുനന്ദയ്ക്ക് അറിയാമായിരുന്ന രഹസ്യങ്ങളുടെ ഉടമകളിലേക്കാണ് അന്വേഷണം എത്തേണ്ടത്.
ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം 302-ാം വകുപ്പ് പ്രകാരം അന്വേഷണം ഊര്‍ജ്ജിതമാക്കുമ്പോള്‍ ചുരുളഴിയാനായുള്ളത് ഒരുപിടി ദുരൂഹതകളാണ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനകത്തു വെച്ച് സുനന്ദ സുബ്രഹ്മണ്യംസ്വാമിയോട് പങ്കുവെച്ച ഭീതി. സുനന്ദയും തരൂരും തമ്മില്‍ ശാരീരികമായി നടന്ന മല്പ്പിടുത്തങ്ങളെപ്പറ്റി മാധ്യമപ്രവര്‍ത്തകയും സുനന്ദയുടെ സുഹൃത്തുമായ നളിനി സിങിന്റെ മൊഴി.
സുനന്ദയും ശശി തരൂരും തമ്മില്‍ ദിവസങ്ങളായി വഴക്കുണ്ടായിരുന്നതായി സുനന്ദയുടെ ജോലിക്കാരന് നാരായണ്‍ കോടതിയെ അറിയിച്ച വിവരം. ശശി തരൂരും മുന്കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബിആസാദുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍.
തരൂരിനെതിരായ സുനന്ദയുടെ കുടുംബാംഗങ്ങളുടെ നിലപാട്. ഐപിഎല്‍ കേരളാ ടീമുടമയായി വിയര്‍പ്പോഹരി വാങ്ങി സുനന്ദ രംഗപ്രവേശനം നേടിയ നാളുകള്‍ മുതല്‍ പാക് മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തെരാറുമായി തരൂരിനുണ്ടായിരുന്ന ബന്ധത്തെപ്പറ്റി പുറത്തുവന്ന വിവരങ്ങളിലേക്കു വരെ അന്വേഷണം നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: