ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികളുള്‍പ്പടെ പത്ത് പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. അമരപുരത്തിനും ആനന്ദ്പൂരിനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാന ഗവണ്മെന്റിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണം. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിലേറെയും വിദ്യാര്‍ത്ഥികളായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ അനന്തപൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് . സംഭവത്തെ തുടര്‍ന്ന് പോലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി ബസിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു.
സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിലായവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആനന്ദ്പൂര്‍ ജില്ലാ അധികൃതരോട് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: