ന്യൂദല്‍ഹി: കുറഞ്ഞ വൈദ്യുതിച്ചെലവില്‍ കൂടുതല്‍ വെളിച്ചം.അതിനു വേണം എല്‍ഇഡികള്‍ അഥവാ ലൈറ്റ് എമിറ്റിംഗ് ഡയോഡുകള്‍.
ബള്‍ബുകളുടെ കാലത്ത് കുറഞ്ഞ കറന്റ് മതിയായിരുന്നു ട്യൂബുകള്‍ക്ക്. അതു കഴിഞ്ഞ് വന്ന അതിഥിയാണ് സിഎഫ്എല്‍. അതിനുശേഷമാണ് എല്‍ഇഡികളുടെ വരവ്. നീല, പച്ച, ചുവപ്പ് നിറങ്ങളിലുള്ള എല്‍ഇഡികള്‍ ലഭ്യമാണ്.
മുന്‍പൊക്കെ ഇന്ഡിക്കേറ്ററുകളിലാണ് എല്‍ഇഡികള്‍ ഘടിപ്പിച്ചിരുന്നത്.ഇന്ന് സ്ഥിതി മാറി. നല്ല വെള്ള വെളിച്ചം പകരുന്ന ഒന്നാണ് എല്‍ഇഡി.
പരിസ്ഥിതിക്ക് അനുയോജ്യമാണ്. കുറഞ്ഞ കറന്റ് മതി പ്രവര്‍ത്തിക്കാന്‍. കൂടുതല്‍ കാലം ഈടുനില്‍ക്കും. സാധാരണ ബള്‍ബുകളുടെ അന്‍പത് ഇരട്ടിയും സിഎഫ്എല്‍ ബള്‍ബുകളുടെ പത്തിരട്ടിയുമാണ് എല്‍ഇഡിയുടെ ആയുസ്. വലിപ്പം തീരെകുറവാണ്.സ്വിച്ചിട്ടാല്‍ അതിവേഗമാണ് എല്‍ഇഡികള്‍ തെളിയുന്നത്. ചെലവും കുറവാണ്.വീടുകളിലും വലിയ മാളുകളിലും ഫഌറ്റുകളിലും കടകളിലും ഹാളുകളിലും വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളിലും അടക്കം ഇന്ന് എല്‍ഇഡിയാണ് ഉപയോഗിക്കുന്നത്.
നീല എല്‍ഇഡി കണ്ടുപിടിച്ച ഇസാമു അകാസാകി, ഹിരോഷി അമാനോ ഷൂജി നകാമുറ എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഊര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: