ബറേലി: പുതുവര്‍ഷ തലേന്ന് ഉത്തര്‍പ്രദേശിലെ ബദായൂ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ പതിനാലുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ബറേലി റെയില്‍വേ സ്റ്റേഷനില്‍ വച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് അനവീഷ് യാദവെന്ന് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. പ്രതിയായ രണ്ടാമത്തെ പോലീസുകാരന് വീര്‍ പാല് സിംഗ് യാദവിനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.
ബറേലിയില്‍ നിന്നും ദല്‍ഹിയിലേക്ക് പോകാന്‍ ശ്രമിക്കവെയാണ് അവനീഷ് പിടിയിലായതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് രാജീവ് മല്‍ഹോത്ര പറഞ്ഞു. രാത്രിയില്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ മുസാജ്ഹജ് പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ കാറിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
അവശയായ പെണ്‍കുട്ടിയെ പിന്നീട് ഇവര്‍ തെരുവില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്റ് ചെയ്തിരുന്നു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷം ഊര്‍ജിതമാക്കിയതിനിടെയാണ് അറസ്റ്റ്. മാധ്യമങ്ങള്‍ സംഭവം പുറത്തുകൊണ്ടുവന്ന ശേഷമാണ് പോലീസുകാരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നത്.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ടെന്ന് ഐ.ജി സതീഷ് ഗണേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: