ഗാന്ധിനഗര്‍: പാകിസ്താനില്‍നിന്ന് സ്ഫോടക വസ്തുക്കളുമായി എത്തിയ ബോട്ട് പോര്‍ബന്തര്‍ തീരത്ത് പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് മറൈന്‍ കമാന്‍ഡോകളെ വിന്യസിച്ചു. 20 തീരദേശ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 173 കമാന്‍ഡോകളെയാണ് നിയോഗിച്ചിട്ടുള്ളത്.
തീരത്തേക്കുവരുന്ന ഓരോ ബോട്ടും നിരീക്ഷണ വിധേയമാക്കാനാണ് കമാന്‍ഡോകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് മറൈന്‍ പോലീസ് ഡിവൈ എസ് പി പറഞ്ഞു. ബോട്ടുകളുടെ രേഖകകള്‍ കമാന്‍ഡോകള്‍ പരിശോധിക്കും. വിവരങ്ങള്‍ കോസ്റ്റ് ഗാര്‍ഡിനെയും നാവികസേനയെയും അറിയിക്കാനും കമാന്‍ഡോകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടല്‍മാര്‍ഗമുള്ള ആക്രമണസാധ്യത കണക്കിലെടുത്ത് ഗുജറാത്ത് തീരത്തു പ്രത്യേകിച്ചും രാജ്യമൊന്നടങ്കമുള്ള തീരമേഖലയില്‍ പൊതുവായും ജാഗ്രത തുടരുന്നുണ്ട്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നതിനാല്‍ കശ്മീരിലും അതീവജാഗ്രതയുണ്ട്. ദല്‍ഹി – കാബൂള്‍ എയര്‍ ഇന്ത്യ വിമാനം ഭീകരര്‍ റാഞ്ചാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നു വ്യോമയാന സുരക്ഷ ശക്തമാക്കി. കരയിലും കടലിലും അതിര്‍ത്തിസുരക്ഷ വര്‍ധിപ്പിച്ചതിനൊപ്പമാണ് വ്യോമയാനരംഗത്തും ജാഗ്രതാ നിര്‍ദേശം. നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: