കൊച്ചി: പാക്കിസ്ഥാന് സ്പോണ്സര് ചെയ്യുന്ന ഭീകരവാദമാണ് ലോകത്ത് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ഭീകരവാദം വളര്‍ത്തുന്ന പ്രവര്‍ത്തനം പാകിസ്ഥാന് തുടരുന്നുവെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഫോടകവസ്തുക്കളുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് എത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു നഖ്വി. രാജ്യത്ത് ഭീകരവാദം വളര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് പാകിസ്ഥാന് കനത്തവില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരും ബിജെപിയും എതിരാണെന്നും ഇതിനെതിരെ നിയമം കൊണ്ടുവരണമെന്ന നിലപാടാണ് സര്‍ക്കാരിനെന്നും നഖ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: