തൃശൂര്‍: ഒരു കാലത്ത് ഉത്സവ പറമ്പുകളിലെ ആവേശമായിരുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കൊമ്പന് ഗിരീശന് അവശതയുടെ നടുവില്‍. പാദ രോഗത്തോടൊപ്പം വാതരോഗം കൂടി പിടിപ്പെട്ടതോടെ ലക്ഷണമൊത്ത കൊമ്പന്റെ നില അതിദയനീയമാണ്. ഗിരീശനെ വേണ്ട രീതിയില്‍ പരിചരിക്കുന്നതില്‍ ബോര്‍ഡ് വരുത്തുന്ന ഗുരുതരമായ വീഴ്ചയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആന പ്രേമികള്‍ പറയുന്നു.
നേരത്തെ ആന രോഗ ചികിത്സാ വിദ്ഗ്ധന് കൈമളുടെ പരിചരണമായിരുന്നു ഗിരീശന് ഉണ്ടായിരുന്നത്. ഈ സമയം അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മറ്റ് ഡോക്ടര്‍മാരും വടക്കുംനാഥനിലെ കൊക്കര്‍ണ്ണി പറമ്പിലെത്തി ചികിത്സ നടത്തിയിരുന്നു. ഏകദേശം രോഗം മാറിയ നിലയിലായിരുന്നു. എന്നാല്‍ കൈമള്‍ക്ക് ശേഷം ചാര്‍ജ്ജെടുത്ത ഡോക്ടര്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തില്‍ കൂടി ചാര്‍ജ്ജ് ലഭിച്ചതോടെ ഗിരീശന്റെതടക്കമുള്ള ആനകള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്.
ഇപ്പോള്‍ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്ന ഗിരീശന് അത് തന്നെ ദിവസവും പൂര്‍ത്തിയാക്കാന്‍ എറെ കഷ്ടപ്പെടുന്ന അവസ്ഥയാണ്. രോഗബാധിതനായ ഗിരീശനെ വേണ്ട രീതിയില്‍ ചികിത്സിക്കുന്നതിന് പകരം തീര്‍ത്തും അനുയോജ്യമല്ലാത്ത കാലാവസ്ഥയില്‍ കെട്ടിയിരിക്കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമേ പാപ്പാന്മാരെ അടിക്കടി മാറ്റുന്നത് ദോഷകരമാണെന്നും പറയുന്നു.
എകദേശം ആറു മാസം മുമ്പാണ് വലതു കാലില്‍ ആദ്യം രോഗം പിടിപ്പെട്ടത്. ഇതിന് ചികിത്സയും നടത്തിയിരുന്നു. എന്നാല്‍ ഇതിനിടയിലും ചില എഴുന്നള്ളിപ്പുകള്‍ക്ക് ഗിരീശനെ ബോര്‍ഡ് വിട്ടതോടെ രോഗം ഒരോ ദിവസവും കൂടി വന്നു. ഇതിനിടയില്‍ കൂനിന് മേല്‍ കുരുവെന്ന പോലെയാണ് ഗിരീശനെ വാത രോഗവും അലട്ടുന്നത്. നടക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ് ഈ ആന. ഒമ്പതേമുക്കാല് അടി ഉയരമേ ഉള്ളുവെങ്കിലും ലക്ഷണമൊത്ത കൊമ്പന്മാരുടെ പട്ടികയില്‍ ഗിരീശന്റെ സ്ഥാനം ഏറെ വലുതാണ്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ കൂട്ടായ്മയിലാണ് ഗിരീശനെ വാങ്ങി ഏഴാം വയസില്‍ നടയിരുത്തുന്നത്. എന്നാല്‍ അധിക കാലവും ഗിരീശന് ചിലവഴിച്ചത് തൃപ്പുണിത്തുറയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: