പെരുന്ന (ചങ്ങനാശേരി): മന്നത്തു പത്മനാഭന് സമുദായാചാര്യന്‍ മാത്രമല്ല, ദേശീയ ആചാര്യനാണെന്ന് മോഹന്‍ലാല്‍. 138-ാമത് മന്നം ജയന്തി സമ്മേളനത്തില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശുഭപ്രതീക്ഷയും നിശ്ചയദാര്‍ഢ്യവുമുള്ള സമുദായ നേതാവും അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പോരാടിയ വ്യക്തിത്വവുമായിരുന്നു മന്നത്തിന്റേത്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും മന്നത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചിരുന്നു. സ്വന്തം സമുദായത്തെ അധഃപതനത്തില്‍ നിന്നും കരകയറ്റി പുരോഗതിയിലേക്ക് നയിക്കുമ്പോഴും ഇതരസമുദായങ്ങള്‍ക്ക് അഹിതമായതൊന്നും പ്രവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.
തന്റെ പ്രവര്‍ത്തനത്തിന്റെ ഗുണം നായര്‍ സമുദായത്തിനു മാത്രമല്ല, എല്ലാവര്ക്കും ലഭ്യമാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്ന സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു മന്നമെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: