ന്യൂദല്‍ഹി: സപ്തംബര്‍ 26, 2008 ഭാരതം ഒരിക്കലും മറക്കാത്ത ദിനം. അന്നാണ് പാക്ക് ഭീകരര്‍ മുംബൈയില്‍ ആക്രമണം അഴിച്ചുവിട്ടത്. ലഷ്ക്കര്‍ ഭീകരര്‍ നടത്തിയ, നാലു ദിവസം നീണ്ട ആക്രമണത്തില്‍ 166 പേരാണ് മരിച്ചുവീണത്. കമാന്‍ഡോ കോഴിക്കോടു സ്വദേശി മേജര്‍ സ്ന്ദീപ് ഉണ്ണികൃഷ്ണനും അവരില്‍ പെടുന്നു. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.
അന്ന് ആക്രമണം നടത്തിയവരെ സൈന്യം വെടിവച്ചുകൊന്നിരുന്നു. അവരില്‍ ഒരാളായ അജ്മല്‍ കസബിനെ സൈന്യം ജീവനോടെ പിടികൂടുകയും വിചാരണ നടത്തി പിന്നീട് തൂക്കിലേറ്റുകയും ചെയ്തു. ഭീകരാക്രമണം നടത്തിയവര്‍ കറാച്ചിയില്‍ നിന്ന് കടല്‍മാര്‍ഗമാണ് എത്തിയത്. തോക്കുകളും ബോംബുകളുമായി ഭാരതത്തിന്റെ മല്‍സ്യബന്ധന ട്രോളര്‍ പിടിച്ചെടുത്ത ഭീകരര്‍ ജീവനക്കാരെകൊന്നു.
തുടര്‍ന്ന് ക്യാപ്ടനെ ഭീഷണിപ്പെടുത്തി കപ്പല്‍ മുംബൈക്ക് തിരിച്ചുവിട്ടു. തീരത്തിനടുത്ത് എത്തിയപ്പോള്‍ ക്യാപ്ടെനയും വധിച്ചു. തുടര്‍ന്ന് ട്രോളറിലെ റബ്ബര്‍ ബോട്ടിലാണ് ഭീകരര്‍ മുംൈബയില്‍ ഇറങ്ങിയത്.
ഇതു പോലെയാകുമായിരുന്ന ഒരു ആക്രമണമാണ് പുതുവല്‍സരപ്പുലരിയില്‍ കോസ്റ്റ്ഗാര്‍ഡ് തകര്‍ത്തത്. കറാച്ചിയില്‍ നിന്ന് ബോട്ടിലെത്തിയ സംഘത്തെ പോര്‍ബന്ദറില്‍ വച്ചാണ് കോസ്റ്റ് ഗാര്‍ഡ് തടഞ്ഞത്. അവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ലഷ്ക്കര്‍ ഭീകരര്‍ ഗോവയിലെ പുതുവല്സരാഘോഷത്തില് മരണം വിതച്ചേനെ.
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില് ഒരാളാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ തടങ്കലില്‍ കഴിയുന്ന സാഖി ഉര് റഹ്മാന് ലഖ്വി. ഇയാളെ പാക്ക് കോടതി ജാമ്യം നല്കി മോചിപ്പിക്കാന്‍ ഉത്തരവിട്ടത് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: