മുംബൈ: മുംബൈ സെന്‍ട്രല്‍ റെയില്‍വേയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായത് യാത്രക്കാരുടെ രൂക്ഷമായ പ്രതിഷേധത്തിന് ഇടയാക്കി. വെള്ളിയാഴ്ച രാവിലെ തിരക്കേറിയ ഓഫീസ് സമയത്താണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്. ഇതോടെ യാത്രക്കാര്‍ ട്രാക്കിലിറങ്ങിയ പ്രതിഷേധിച്ചു. പ്രതിഷേധം ഒടുല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു.
വൈകാതെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറി. സ്റ്റേഷനു നേര്‍ക്ക് കല്ലേറുണ്ടാകുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. ഏതാനും ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ 6.30ന് തകുര്ലി സ്റ്റേഷനില്‍ വച്ച് ലോക്കല്‍ ട്രെയിനിന്റെ പാന്റോഗ്രാഫ് തകരാറിലായതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നതോടെ പിന്നാലെ വന്ന ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കാനാവാതെ പിടിച്ചേണ്ടി വന്നു. അരമണിക്കൂര്‍ കൊണ്ട് തന്നെ ട്രെയിന്‍ ഗതാഗതം താറുമാറായി.
സംഘര്‍ഷം നേരിടാനെത്തിയ പോലീസിനു നേര്‍ക്കും യാത്രക്കാര്‍ കല്ലെറിഞ്ഞു. പോലീസ് വാഹനത്തിനും കേടുപാടുപറ്റി. പോലീസ് എത്തി യാത്രക്കാരെ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പല സര്‍വീസുകളും ഇപ്പോഴും അര മണിക്കൂര്‍ വരെ വൈകിയാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: