മലപ്പുറം: പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സൈനികസേവനം നിര്‍ബന്ധമാക്കണമെന്ന് നഗര കാര്യ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. വിദ്യാര്‍ഥികളില്‍ രാഷ്ട്രബോധവും അച്ചടക്കവും വളര്‍ത്തുന്നതില്‍ ഇത് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സൈനിക വിശ്രമ മന്ദിരത്തിന്റെയും ജില്ലാ പഞ്ചായത്തിനു കീഴിലുള്ള യുദ്ധസ്മാരകത്തിന്റെയും ഉദ്ഘാടനം സിവില്‍ സ്റ്റേഷനില്‍ നിര്‍വ്വഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തോടും സമൂഹത്തോടും അഗാധമായ പ്രതിബദ്ധത പുലര്‍ത്തുന്നവരാണ് സൈനികരെന്നും നാമെല്ലാം സുരക്ഷിതരായിരിക്കുന്നത് സൈനികര്‍ ജാഗരൂകരാകുന്നതിന്റെ ഫലമാണെന്നും മന്ത്രി പറഞ്ഞു.
സിവില്‍ സ്റ്റേഷന് സമീപം കേന്ദ്രീയ വിദ്യാലയത്തിനടുത്ത് പ്രവര്‍ത്തനമാരംഭിച്ച സൈനിക വിശ്രമമന്ദിരത്തില്‍ വിമുക്തഭടന്മാര്ക്കും ആശ്രിതര്‍ക്കും കുറഞ്ഞ നിരക്കില്‍ താല്കാലിക താമസ സൗകര്യവും ലഭ്യമാകും.
4000 ചതുരശ്രഅടിയില്‍ പണിത കെട്ടിടത്തിന്‍െറ നിര്‍മാണ ചുമതല ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു. യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ സ്മരണയ്ക്കായി ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് യുദ്ധസ്മാരകം നിര്‍മിച്ചത്.
വിമുക്ത ഭടന്മാര്ക്കും ആശ്രിതര്‍ക്കുമായി വകുപ്പ് നടപ്പാക്കുന്ന ക്ഷേമ- പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംസ്ഥാന തല ബോധവത്കരണ സെമിനാറു് പരിപാടിയോടനുബന്ധിച്ച് നടന്നു. സെമിനാറിന് സൈനികക്ഷേമ ഡയറക്ടര്‍ കെ.കെ ഗോവിന്ദന് നായര്‍ നേതൃത്വം നല്കി. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷയായി.
സേനാ മെഡല്‍ ധീരത പുരസ്കാര ജേതാവായ കേണല്‍ പി.എം ഹമീദ്, മരണാനന്തര പുരസ്കാരം ലഭിച്ച ജവാന് സുധീഷ് പാലയ്ക്കോട്ട് തുടങ്ങിയവരെ പി. ഉബൈദുള്ള എം.എല്‍.എ ആദരിച്ചു. വിമുക്തഭടന്മാരുടെ പെണ്‍കുട്ടികളുടെ വിവാഹത്തിനും വിമുക്തഭടന്മാര്ക്കും അവരുടെ വിധവകള്ക്കുമുമ ധനസഹായം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: