ശ്രീനഗര്‍: പിഡിപി നേതാവ് മെഹബൂബ മുഫ്തി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറയുമായി കൂടിക്കാഴ്ച നടത്തി. തിരക്കിട്ട് ഒരു സര്‍ക്കാര്‍ രുപീകരിക്കില്ല. ജമ്മു കശ്മീരിന്റെ വികസനം മുന്നില്‍ കണ്ട് മാത്രമേ സഖ്യമുണ്ടാക്കൂവെന്നും മെഹബൂബ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജമ്മു ബിജെപിക്കും കശ്മീര്‍ പിഡിപിക്കുമൊപ്പമാണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് വന്നതെന്ന് മെഹ്ബൂബ പറഞ്ഞു. കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെങ്കിലും സംസ്ഥാന വികസനത്തിന് പ്രധാന്യം നല്കി സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാനാണ് പിഡിപി ശ്രമിക്കുന്നതെന്ന് മെഹ്ബൂബ വ്യക്തമാക്കി.
സഖ്യത്തിനായി മുന്നോട്ട് വരുന്നവരുടെ വികസന പദ്ധതികളെ കുറിച്ച് ചിന്തിച്ച ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളു.സമാധാനപൂര്‍ണമായ വികസനമാണ് പിഡിപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലുകള്‍ കശ്മീര്‍ ജനതയിലേക്കുമെത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ കശ്മീര്‍ വികസന പദ്ധതികളെ മെഹ്ബൂബ മുഫ്തി പ്രശംസിച്ചു.
87 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് പിഡിപി. 55 എംഎല്‍എമാരുടെ പിന്തുണയാണ് പിഡിപിക്കുള്ളത്. ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംമാധവ്, സംസ്ഥാന പ്രസിഡന്റ് ജുഗര്‍ കിഷോര്‍ എന്നിവര്‍ ചൊവ്വാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: