ന്യൂദല്‍ഹി: ഒരുമാസം കാത്തുസൂക്ഷിച്ച യന്ത്രങ്ങള്‍ പൊടി തുടച്ചെടുത്ത് പൊട്ടിച്ചപ്പോള്‍ കരയാന്‍ പോലുമാകാതെ കൈപ്പത്തി താഴ്ത്തി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഒരു ചാനലിലും കണ്ടില്ല. അമ്മയും പാര്‍ട്ടി അധ്യക്ഷയുമായ സോണിയ ആശുപത്രിയില്‍ ആയതിനാല്‍ ആയിരിക്കാം പ്രതികരണം കണ്ടില്ല.
മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ല. ഗുലാം നബി ആസാദ് ഒഴികെ മറ്റൊരു പ്രമുഖനേതാവിന്റെയും മുഖവും ഒരു ചാനലിലും പ്രത്യക്ഷപ്പെട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഒരു നിയമസഭാ തെരഞ്ഞെടുപ്പിലും ആശ്വസിക്കാന്‍ വക നല്കുന്ന ഒന്നുമുണ്ടായിട്ടില്ല അവര്‍ക്ക്.
ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് ഒപ്പം ഭരണം കൈയാളിയിരുന്ന പാര്‍ട്ടിയാണ്. ഉപമുഖ്യമന്ത്രിപദവും കോണ്‍ഗ്രസിന്റെ കൈയിലായിരുന്നു. ആ പദവി വഹിച്ചിരുന്ന താരാചന്ദ് അടക്കം പ്രമുഖരെല്ലാം തോറ്റമ്പി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 14 സീറ്റുണ്ടായിരുന്നു. ഇക്കുറി 12.നാലാം സ്ഥാനം.
ഝാര്‍ഖണ്ഡില്‍ കിട്ടി ആറു സീറ്റ്. നാലാം സ്ഥാനമാണ് ദേശീയ പാര്‍ട്ടിക്ക് കിട്ടിയത്. രണ്ടിടത്തും കൂടി മൊത്തം 18 സീറ്റുകള്‍. അതായത് 168 സീറ്റുകളില്‍ 18 സീറ്റ്…
ബിജെപിയുടെ ജയത്തിന് തിളക്കം കുറഞ്ഞു, മോദി തരംഗം മാഞ്ഞു, അവര്‍ക്ക് പ്രതീക്ഷിച്ചത്ര സീറ്റ് കിട്ടിയില്ല, മിഷന് 44 ലഭിച്ചില്ല,മോദി പറഞ്ഞതു പലതും നടപ്പാക്കാന്‍ കഴിയാതെ വരുമല്ലോ.. അപ്പോള്‍ മോദി സര്‍ക്കാരിന്റെ തനിനിറം പുറത്തുവരുമല്ലോ… ഇത്തരം ചില ജല്പ്പനങ്ങള് നടത്തി ആശ്വാസം കൊള്ളുകയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: