വല്‍സാദ് (ഗുജറാത്ത്): തെക്കന്‍ ഗുജറാത്തിലെ വല്‍സാദില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട നൂറ് ഗോത്രവര്‍ഗ്ഗക്കാര്‍ ഹിന്ദുധര്‍മ്മത്തിലേക്ക് തിരിച്ചെത്തി. വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ഇവര്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ച് വന്നത്.
നേരത്തെ ക്രിസ്ത്യന്‍ മിഷണറിമാര്‍ പ്രലോഭിപ്പിച്ച് മതം മാറ്റിയ ഹിന്ദു ഗോത്രവര്‍ഗ്ഗക്കാരാണ് ഇപ്പോള്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നതെന്ന് വിഎച്ച്പി വ്യക്തമാക്കി.
വല്‍സാദിലെ അര്ണയ് ഗ്രാമത്തിലായിരുന്നു ഘര്‍ വാപസി ചടങ്ങ് നടന്നത്.
എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് സ്വധര്‍മ്മത്തിലേക്ക് തിരിച്ച് വന്നതെന്നും നിര്‍ബന്ധിച്ച് ആരെയും മതം മാറ്റുന്നില്ലെന്നും വിഎച്ച്പി വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
ആഹാരവും വിദ്യാഭ്യാസവും നല്‍കാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്. ക്രിസ്തുമതത്തിലേക്ക് മതംമാറ്റപ്പെട്ടവര്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്ന നടപടികള്‍ തുടരുമെന്ന് വല്‍സാദിലെ വിഎച്ച്പി പ്രസിഡന്റ് അജിത് സോളങ്കി പറഞ്ഞു.
ഹിന്ദുധര്‍മ്മത്തിലേക്ക് മടങ്ങിവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മഹായജ്ഞത്തില്‍ മൂവായിരത്തോളം പേര് പങ്കെടുത്തു. എല്ലാവര്ക്കും ഭഗവദ്ഗീതയും നല്കി. കുറച്ച് ദിവസം മുമ്പ് ഉത്തര്‍പ്രദേശിലേ ആഗ്രയില്‍ 57 മുസ്ലിങ്ങള്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ച് വന്നിരുന്നു.
മതംപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്നതില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വക്താവ് നിതിന്‍ പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: