പെരുമ്പാവൂര്‍:പോഞ്ഞാശ്ശേരി കവല വികസനത്തിന്റെ ഭാഗമായി നടക്കുന്ന പാലം നിര്‍മ്മാണത്തില്‍ വന്‍ക്രമക്കേട് നടക്കുന്നതായി ആക്ഷേപം. പാലം നി ര്‍മ്മാണത്തില്‍ വന്അഴിമതിയാ ണ് നടത്തുന്നത്. 16എംഎം ക മ്പികള്‍ ഉപയോഗിച്ച് നിര്മ്മാ ണം പൂര്ത്തികരിക്കേണ്ടതിന് പ കരം 8എംഎം കമ്പിയാണ് ഉപയോഗിക്കുന്നത്. ഇത് പാലം നിര് മ്മാണത്തിന്റെ ഉറപ്പിനെ ബാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ നടക്കാനിരുന്ന ജോലികള്‍ നാട്ടുകാര്‍ തടസ്സപ്പെടുത്തി.
രണ്ട് വര്‍ഷം മുമ്പാണ് പൊ തുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പോ ഞ്ഞാശ്ശേരി കവല വികസന പ ദ്ധതി ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷത്തിനുള്ളില്‍ കവല വികസനം പൂര്ത്തിയാകുമെന്നായിരു ന്നു മന്ത്രിയുടെ ഉറപ്പ്. എന്നാല്‍ ഇതുവരെയും കവല വികസനം എങ്ങുമെത്തിയില്ല. ഇതോടനുബന്ധിച്ച് ആരംഭിച്ച വെങ്ങോല കവല വികസനവും പാതി വഴിയിലാണ്.
ഒരു ദിവസം ഏറ്റവുമധികം വാഹനങ്ങള്‍ സഞ്ചരിക്കു ന്ന റോഡുകളിലൊന്നാണ് ആ ലുവ-മൂന്നാര്‍ റോഡ്. ഈ റോഡിലാണ് പോഞ്ഞാശ്ശേരി പാലം സ്ഥിതി ചെയ്യുന്നത്. ദിവസേന നൂറ് കണക്കിന് ഭാരവാഹനങ്ങ ളും ഇതുവഴി കടന്നുപോകുന്നുണ്ട്. ഇപ്പോഴത്തെ രീതിയില്‍ പാ ലം നിര് മ്മാണം പൂര്‍ത്തിയായാ ല്‍ വലിയ അപകടമാകും വരാനിരിക്കുന്നതെന്നും നാട്ടുകാര്‍ ഭ യപ്പെടുന്നു.
പാലം നിര്‍മ്മാണത്തിലെ പ്രത്യക്ഷ അഴിമതിയാണ് ഇപ്പോ ള്‍ പുറത്ത് വന്നിരിക്കുന്നത്. 70 ലക്ഷം മുടക്കിയുള്ള പാലം നിര് മ്മാണത്തില് പകുതി തുക പോ ലും വിനിയോഗിച്ചിട്ടില്ല. അധികൃതരുടെ ഒത്താശയോടെയാണ് അഴിമതി നടക്കുന്നതെന്നും പരാതിയുണ്ട്. വാട്ടര്‍ അതോറിറ്റിയെ പഴിചാരി പാലം നിര്‍മ്മാണം ഇ ത്രയും നീട്ടികൊണ്ടുപോയി. പാ ലം വാര്ക്കക്കായി ഉപയോഗിച്ചിരുന്ന തട്ടുമുട്ടുകള്‍ പെരിയാര്‍ വാ ലി കനാലില്‍ വെള്ളം വന്നതോ ടെ ഒഴുകിപോയതായും നാട്ടുകാ ര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: