തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് സംസ്കൃത ഭാഷയോടുള്ള അവഗണന തുടരുന്നു. ഉറുദു അറബ് ഭാഷകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന് സംസ്കൃതം ഹറാമാകുന്നു. എല്‍പി വിഭാഗത്തില്‍ ഐച്ഛിക ഭാഷകളായ അറബി, സംസ്കൃതം എന്നിവയില്‍ അറബി ഭാഷയ്ക്ക് പാദ പരീക്ഷയും അര്‍ദ്ധ വാര്‍ഷിക പരീക്ഷയും നടത്തിയപ്പോള്‍ സംസ്കൃതത്തിന് പരീക്ഷ നടത്തേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം. ഇതുമൂലം മൂന്ന് ദിവസം മുമ്പ് ആരംഭിച്ച എല്‍പി വിഭാഗം അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ സംസ്കൃതം ഐച്ഛിക വിഷയമായെടുത്ത പ്രൈമറി വിദ്യാര്‍ത്ഥികള്‍ക് സംസ്കൃതഭാഷാപരീക്ഷ അന്യമായി.
യുപി വിഭാഗം അനുബന്ധമായുള്ള എല്‍പി സ്കൂളുകളില്‍ ഈ വര്‍ഷം മുതലാണ് സംസ്കൃതം ഐച്ഛിക ഭാഷയായി പഠിക്കാന്‍ അവസരം ലഭിച്ചത്. എല്‍പി വിഭാഗത്തിലെ ഒന്ന് മൂന്ന് ക്ലാസ്സുകളിലായി ആയിരത്തില്‍പ്പരം സ്കൂളുകളില്‍ അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്കൃത പഠനം നടത്തുന്നുണ്ട്. ഇവര്‍ക്ക് പരീക്ഷ വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചതോടെ വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ കഴിവ് വിലയിരുത്താനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഇതേ സമയം അറബ് ഐച്ഛിക ഭാഷയായി എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തുന്നുമുണ്ട്.
സംസ്കൃതത്തോടുള്ള അവഗണന ഇത് ആദ്യമായല്ല. മാര്‍ച്ചില്‍ അദ്ധ്യയന വര്‍ഷം അവസാനിക്കാനിരിക്കെ സംസ്കൃത പാഠപുസ്തകം ലഭിക്കാത്ത നിരവധി സ്കൂളുകള്‍ ഇനിയുമുണ്ട്. മറ്റെല്ലാ പാഠപുസ്തകങ്ങളും എത്തിയശേഷം വളരെ വൈകിയാണ് സംസ്കൃത പാഠപുസ്തകങ്ങള്‍ എത്തിയത്. യുപി വിഭാഗമുള്ള എല്‍പി സ്കൂളുകളിലാണ് സംസ്കൃതം ഐച്ഛികഭാഷയായിട്ടുള്ളതെങ്കിലും സംസ്കൃതം അനുവദിച്ചിട്ടില്ലാത്ത എല്‍പി മാത്രമുള്ള സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തുകയും ചെയ്തു. ഇതുമൂലം ആവശ്യക്കാര്‍ക്ക് പുസ്തകം കിട്ടാതെയും ആവശ്യമില്ലാത്തവര്‍ക്ക് പുസ്തകമെത്തുകയും ചെയ്ത സ്ഥിതിവിശേഷമുണ്ടായി. എല്‍പി യുപി വിഭാഗങ്ങള്‍ സംസ്കൃതത്തിനുള്ള അദ്ധ്യാപക സഹായിയായ ഹാന്റ് ബുക്ക് വിതരണത്തിലും വിദ്യാഭ്യാസ വകുപ്പ് മനഃപ്പൂര്‍വ്വമായ വീഴ്ച വരുത്തി. എട്ട് ജില്ലകളില്‍ ഹാന്റ് ബുക്ക് ഇനിയുമെത്തിയിട്ടില്ല. മറ്റെല്ലാ വിഷയങ്ങളിലും ഹാന്റ് ബുക്ക് കളറില്‍ അച്ചടിച്ചപ്പോള്‍ എല്‍പി വിഭാഗത്തിന് ഫോട്ടോ സ്റ്റാറ്റ് കോപ്പിയാണ് അച്ചടിച്ചത്. ഇതൊട്ടു വിതരണവും ചെയ്തില്ല.
സംസ്കൃത പാഠപുസ്തകങ്ങള്‍ ക്രമബദ്ധമായി ചിട്ടയോടും കൂടി തയ്യാറാക്കേണ്ട ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയില്‍ ഭാഷാ പരിചയമില്ലാത്ത വേണ്ടപ്പെട്ട അദ്ധ്യാപകരെ തിരുകിക്കയറ്റി. കമ്മിറ്റിയുടെ ആദ്യ മൂന്ന് സിറ്റിംഗുകളില്‍ പങ്കെടുത്ത പരിചയ സമ്പന്നരായ അദ്ധ്യാപകരെ ഒഴിവാക്കിയാണ് ഭാഷയുമായി പുലബന്ധംപോലുമില്ലാത്തവരെ തിരുകിക്കയറ്റിയത്. 2, 4, 6, 8 ക്ലാസ്സുകളിലേക്ക് അടുത്ത അദ്ധ്യയനവര്‍ഷം പാഠപുസ്തകം തയ്യാറാക്കേണ്ട കമ്മിറ്റിയിലാണ് ഈ തിരുകിക്കയറ്റല്‍ നടത്തിയത്. പാഠപുസ്തക കമ്മിറ്റിയില്‍ പങ്കെടുത്ത പരിചയസമ്പന്നരായ പല അദ്ധ്യാപകര്‍ക്കും ഡ്യൂട്ടി ലീവോ യാത്രാബത്തയോ പോലും ഇതുവരെയും കിട്ടിയിട്ടില്ല. അറബിക്കും ഉറുദുവിനും വേണ്ടി ലീഗിന്റെ നയങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുകയും സംസ്കൃതത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: