കല്‍പ്പറ്റ: രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ അഭ്യന്തരമന്ത്രിമാരെ ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
മാവോയിസ്റ്റുകളെ നേരിടാന്‍ കേരളപൊലീസ് സജ്ജരാണെന്നും, അത്യാധുനിക ആയുധങ്ങളുടെയും മറ്റും അപര്യാപ്തത നിലവില്‍ കേരള പൊലീസിനില്ലെന്നും മന്ത്രി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്നതിനാല്‍ മൂന്ന് സംസ്ഥാനങ്ങളുടെയും കൂടി കൂട്ടായ പ്രവര്‍ത്തനം അനിവാര്യമായ സാഹചര്യത്തിലാണ് യോഗം. അതേസമയം, പൊലീസ് സേനയെ അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്തും. തണ്ടര്‍ബോള്‍ട്ട്, ആന്റി് ടെറ റിസ്റ്റ് സ്ക്വാഡ് സേനകളുടെ സേവനം മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ ഊര്‍ജിതമാക്കും. അരിവാള്‍ രോഗികള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആദിവാസി ഊരുകളില്‍ ബോധവത്ക്കരണം നടത്തുന്നതിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തയ്യാറാവുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ട്രൈബല്‍ ഹൈസ്ക്കൂളുകളിലും സ്റ്റുഡന്റ് കേഡറ്റ് പദ്ധതി വ്യാപിക്കും. വനമേഖലയിലെ പൊലീസ് സ്റ്റേഷനുകള്‍ ജനമൈത്രി പൊലീസ് സ്റ്റേഷനുകളാക്കും. ആദിവാസികള്‍ക്കടക്കം നിര്‍ഭയമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കടന്നുചെല്ലാനുള്ള സാഹചര്യമുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വയനാട്ടില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞ മറ്റ് നാല് ജില്ലകളില്‍ കൂടി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത കോളനികള്‍ ഡിസംബര്‍ 31. ജനുവരി ഒന്ന് തിയ്യതികളില്‍ സന്ദര്‍ശനം നടത്തും. ആദിവാസി മേഖലകളില്‍ അവശേഷിക്കുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി വയനാട്ടിലെത്തുമ്പോള്‍ ആദിവാസി സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തില്‍ മന്ത്രി പി.കെ. ജയലക്ഷ്മി, എം.ഐ ഷാനവാസ് എം പി, നളിനി നെറ്റോ, കേശവേന്ദ്ര കുമാര്‍, ഹേമചന്ദ്രന്, എം ശങ്കരറെഡ്ഡി, എസ് പി പുട്ടവിമലാദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: