കൊട്ടാരക്കര: യുഡിഎഫ് ഭരിക്കുന്ന കുളക്കട ഗ്രാമപ്പഞ്ചായത്തിലെ വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപെട്ടു. യുഡിഎഫ് സ്വതന്ത്ര അംഗം സിപിഎമ്മില്‍ ചേര്‍ന്നതോടെ ഭരണകക്ഷിയുടെ അംഗബലം 10 ല്‍ നിന്ന് ഒമ്പതായി കുറഞ്ഞതാണ് അവിശ്വാസം പരാജയപെടാന് കാരണമായത്.
ആര്‍എസ്പി ഇടതുമുന്നണി വിട്ടതോടെ ജൂണ്‍ 12ന് അവിശ്വാസപ്രമേയത്തിലൂടെ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ടി.ഗീതയെ പുറത്താക്കി പെരുങ്കുളം വാര്‍ഡംഗം കോണ്‍ഗ്രസിലെ കെ.വി.അനില്‍ പ്രസിഡന്റായിരുന്നു. അന്നു നടന്ന വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസം ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. ആറ് മാസം പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് വൈസ്പ്രസിഡന്റിനെതിരെ അവിശ്വാസം വോട്ടിനിടാനിരിക്കുമ്പോഴാണ് യുഡിഎഫ് സ്വതന്ത്രയുടെ കൂറുമാറല്‍. ഇതൊടെ ആറുമാസം മാത്രം പ്രായമുള്ള യുഡിഎഫ് ഭരണസമിതിയുടെ നിലയും പരുങ്ങലിലായി.
പ്രസിഡന്റിനെതിരെ ഇന്നലെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കി കഴിഞ്ഞു. സിപിഐ നോമിനിയായ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം വോട്ടിന് എടുക്കാനിരിക്കെയാണ് യുഡിഎഫ് സ്വതന്ത്രയായിരുന്ന പുത്തൂര്‍ 18-ാം വാര്‍ഡംഗം ആഷ അനില്‍കുമാറിന്റ സിപിഎമ്മിലെക്കുള്ള കൂറുമാറ്റം നടന്നത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയെ തോല്പിച്ചാണ് ആഷ പഞ്ചായത്തംഗമായത്. എല്‍ ഡി എഫ് കുത്തകയാക്കിയിരുന്ന കുളക്കടയില്‍ ഭരണത്തില്‍ ഏറി ആറു മാസത്തിനകം രൂപപെട്ട പ്രതിസന്ധി യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിരുക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: