തൃശൂര്‍: മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ സംസ്ഥാനത്തിന് വ്യക്തമായ തീരുമാനമോ ആക്ഷന്‍ പ്ലാനോ ഇല്ല, സര്‍ക്കാര്‍ ഇരുളില്‍. മാവോയിസ്റ്റുകളും പോലീസുമായി വെടിവെപ്പ് നടന്നിട്ടും പതിവ് പരിശോധനയല്ലാതെ ഒന്നുമുണ്ടായിട്ടില്ല. മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം പോലും ആഭ്യന്തര വകുപ്പില്‍ നിന്നും ലഭിക്കുന്നില്ല.
മാവോയിസ്റ്റ് ഭീകരത നേരിടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ നിലപാടില്ല. നടപടി എവിടെവരെയാകാം എന്നത് സംബന്ധിച്ച് സേനാംഗങ്ങള്‍ക്കും നിര്‍ദ്ദേശമില്ല. കടുത്ത നടപടികള്‍ വേണ്ടെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. മാവോയിസ്റ്റുകളെ പിടിക്കാനോ കൊല്ലാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
തെരച്ചിലിനിടയില്‍ മാവോയിസ്റ്റുകള്‍ മുന്നിലെത്തിയാല്‍ വെടിവെക്കാന്‍ പോലും തണ്ടര്ബോള്ട്ടിന് അധികാരമില്ല. സ്വയരക്ഷക്കായാണ് കഴിഞ്ഞതവണ വെടിയുതിര്‍ത്തത്. എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ ബലിയാടാകുമെന്ന ഭയവും അവര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാകണമെന്ന നിലപാടിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. മാവോയിസ്റ്റുകളെ നിരപരാധിയായും സര്‍ക്കാര്‍ നടപടിയെ ഭീകരതയായും ചിത്രീകരിച്ച് രംഗത്തെത്തുന്നവരാണ് സര്‍ക്കാരിന്റെ തലവേദന.
മാവോയിസ്റ്റുകളെ പിടിക്കാന്‍ തിരച്ചില്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. കൃത്യമായ പദ്ധതിയില്ലാതെയാണ് സര്‍ക്കാര്‍നീക്കം. രഹസ്യാന്വേഷണം ശക്തമല്ല. കോളനിക്കാര്‍ നല്കുന്ന വിവരങ്ങളാണ് ആശ്രയം. ഒരേ കോളനിയില്‍ പലതവണ മാവോയിസ്റ്റുകള്‍ സന്ദര്‍ശനം നടത്തിയിട്ടും അറിഞ്ഞില്ലെന്നത് രഹസ്യാന്വേഷണ സംവിധാനത്തിന്റെ ദയനീയ സ്ഥിതി വ്യക്തമാക്കുന്നു. കോളനികളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പോലും സാധിക്കുന്നില്ല. ഇതിന് പുറമെയാണ് തണ്ടര്ബോള്ട്ടിന് കാര്യമായ പരിശീലനം ലഭിക്കുന്നില്ലെന്ന ആരോപണം.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: