കേരളത്തിലെ ക്ലാസിക്ക് കലകളെ സംബന്ധിച്ച് പ്രാമാണികമായ പരിജ്ഞാനമുള്ള ഒരു വ്യക്തിയുടെ തിരോധാനമാണ് കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മരണത്തോടുകൂടി സംഭവിച്ചിരിക്കുന്നത്. കേരളകലാമണ്ഡലത്തില്‍ ദീര്‍ഘകാലം ഔദ്യോഗിക ചുമതല നിര്‍വഹിച്ചിരുന്ന കിള്ളിമംഗലത്തെ എനിക്ക് അഞ്ച് ദശകങ്ങളായി അടുത്ത് പരിചയമുണ്ട്.
കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും ഉള്‍പ്പെടുകയും കലാപരമായ എല്ലാ പ്രവര്‍ത്തനങ്ങളിലും ചുക്കാന്‍പിടിക്കുകയും ചെയ്തിരുന്ന കിള്ളിമംഗലത്തെ, കലാമണ്ഡലത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയുംചെയ്ത അനേകം തലമുറക്കാര്‍ ഒരു ആചാര്യനെപ്പോലെയാണ് കരുതിപ്പോന്നിട്ടുള്ളത്. അക്കാര്യത്തില്‍ അദ്ദേഹം നിസ്തുലനായിരുന്നു എന്നുതന്നെ പറയാം.
കലാപരമായ പാണ്ഡിത്യം, ഉപദേശകത്വം, പ്രഭാഷകത്വം, സംഘാടകത്വം എന്നിവയെല്ലാം ഒത്തിണങ്ങിയ സഹൃദയനായ കിള്ളിമംഗലം നല്ല ഒരു ലേഖകനും ഗ്രന്ഥകാരനും ആയിരുന്നു. അനേകവര്‍ഷത്തെ സ്നേഹബന്ധവും ആശയവിനിമയവുംമറ്റുംകൊണ്ട് വളരെ ഗാഢബന്ധം പുലത്തിയ കിള്ളിമംഗലത്തിന്റെ വിയോഗം എനിക്ക് വ്യക്തി പരമായി ഒരു തീരാനഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: