Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2014, 10:20 am IST
in Pathanamthitta

സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിലും മാര്‍ക്‌സിസ്റ്റ് അക്രമത്തിലും പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ നടന്ന പ്രകടനം

പത്തനംതിട്ട: നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ മാര്‍ക്‌സിസ്റ്റുകാരുടെ ശ്രമം. സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ ഇന്നലെ ഇടതുമുന്നണി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ നഗരത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടി. നഗരമദ്ധ്യത്തില്‍ പോലീസിന്റെ കണ്‍മുന്നില്‍ ബിജെപിയുടെ പതാകകളും തോരണങ്ങളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാന ദിനത്തോടുബന്ധിച്ച് വിവിധ റോഡുകളില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു.

നഗരസഭാ കൗണ്‍സിലര്‍ വി.എ.ഷാജഹാന്‍, പാര്‍ട്ടിയംഗം ഷാഹുല്‍ഹമീദ് എന്നിവര്‍ക്ക് ചൊവ്വാഴ്ച വൈകിട്ട് വെട്ടിപ്പുറത്തുവെച്ച് മര്‍ദ്ദനമേറ്റെന്ന കാരണം പറഞ്ഞാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നത്. നഗരസഭയിലെ എട്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതെന്നും അറിയുന്നു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്വം മുന്‍വൈരാഗ്യമുള്ള ചില സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കെട്ടിവെയ്‌ക്കാനാണ് മാര്‍ക്‌സിസ്റ്റുകാരുടെ ശ്രമം. ഇതിന്റെ മറവില്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ സര്‍വ്വകക്ഷിയോഗ തീരുമാനം അവഗണിച്ച് പത്തനംതിട്ടയില്‍ ഇന്നലെ ഹര്‍ത്താല്‍ നടത്തുവാനും ഒരു കൂട്ടര്‍ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ രാവിലെ നഗരത്തില്‍ അഴിഞ്ഞാടിയ ഗുണ്ടകള്‍ ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളുമടക്കമുള്ള കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ബിജെപിയുടെ പതാകകള്‍ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തപ്പോള്‍ പോലീസും കാഴ്ചക്കാരായി മാറി. പ്രാദേശിക ഹര്‍ത്താല്‍ ശ്രദ്ധയില്‍പെടാതെ നഗരത്തിലെത്തിയ ശബരിമല തീര്‍ത്ഥാടകരും വലഞ്ഞു. മണ്ഡല മകരവിളക്ക് ഉത്സവക്കാലം പത്തനംതിട്ട ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാന്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നലെ നടത്തിയ സമരത്തില്‍ ഹോട്ടലുകളേയും മെഡിക്കല്‍ സ്റ്റോറുകളേയും ഒഴിവാക്കിയിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ളവ്യാപാരി വ്യവസായി സമിതി അയ്യപ്പന്മാരുടെ ക്ഷേമത്തിനായി കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അതിന് പുറകേയാണ് ഇന്നലെ ഹര്‍ത്താലിന്റെ പേരില്‍ പെട്ടിക്കടകളടക്കം മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ അടപ്പിച്ചത്.

നഗരത്തില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ പതാകകളും ബോര്‍ഡുകളും തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുവാന്‍ ശ്രമിച്ച നഗരസഭാ അംഗങ്ങളുടേയും മാര്‍ക്‌സിസ്റ്റ് ഗുണ്ടകളുടേയും പേരില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്‍.അജിത് കുമാര്‍ ആവശ്യപ്പെട്ടു. സിപിഎം നഗരസഭാ കൗണ്‍സിലര്‍മാരായ സക്കീര്‍ഹുസൈന്‍, അനീഷ്,സാബു, മാര്‍ക്‌സിസ്റ്റ് നേതാക്കളായ കുലശേഖരപതി അഷറഫ്, പള്ളിമുക്ക് റഷീദ്, റഫീക്ക്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിജെപിയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും വ്യാപാരിവ്യവസായികളും ചേര്‍ന്ന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗ തീരുമാനത്തെ അട്ടിമറിച്ചതിന് പിന്നില്‍ ശബരിമല തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുക എന്ന ഗൂഡ തന്ത്രമാണുള്ളത്. ഇന്നലെ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മാര്‍ക്‌സിസ്റ്റ് ഗുണ്ടകളുടെ പേരില്‍ നടപടിയെടുക്കണമെന്നും തീര്‍ത്ഥാടകരോടുള്ള അവഗണന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട ഡിവൈഎസ്പിയ്‌ക്ക് ബിജെപി ജില്ലാ പ്രസിഡന്റ് പരാതി നല്‍കി.

പ്രവര്‍ത്തകരെ കള്ളക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നതിലും നഗരത്തില്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ അക്രമം നടത്തിയതിലും പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.പ്രകടനം സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്‍.പ്രദീപ്, ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്‍.അജിത് കുമാര്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ.എസ്.രഘുനാഥ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ്, നഗരസഭാകൗണ്‍സിലര്‍ കെ.ജി.പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധ പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.