ആലുവ: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്കീഴില് കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാത്തത് വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നതായി പരാതി. കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ മിന്നല്‍ പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.
നിലവില്‍ 237 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ 150 കുട്ടികള്‍ക്ക് പഠിക്കുവാനുള്ള സൗകര്യം മാത്രമാണുള്ളത്. കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന കാന്റീന് പ്രവര്‍ത്തനം വൃത്തിഹീനമായ ചുറ്റുപാടുകളിലാണെന്നും ബിജെപി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന സമിതിയംഗം ബേബി നമ്പേലി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആലുവ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ.സെന്തില്‍ കുമാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാട്, ബിജെപി ആലുവ നിയോജകമണ്ഡലം സെക്രട്ടറി ടി.എസ്.ഷാജി, കെ.ആര്.റെജി, സുരാജ്, യുവമോര്‍ച്ച പഞ്ചായത്ത് കണ്‍വീനര്‍ സനല്‍, ബിജെപി പഞ്ചായത്ത് സെക്രട്ടറി കെ.രഞ്ജിത്ത്, എം.എം.കുഞ്ഞുമോന്, കെ.സി.സജീവന് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: