മദ്യകച്ചവടക്കാരുടെ പണവും വോട്ടും വേണ്ടെന്ന വി. എം. സുധീരന്റെ പ്രസ്താവനകേട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ജനപ്രതിനിധികളും വേവലാതിപ്പെടേണ്ട കാര്യമില്ല.
വോട്ട് അദ്ദേഹത്തിനു വേണ്ട എന്ന് പറഞ്ഞതായി കരുതിയാല്‍ മാത്രം മതി. കാരണം അദ്ദേഹം ഇനി ഒരു പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നതുതന്നെ. ആലപ്പുഴയില്‍ തോറ്റ അദ്ദേഹം അന്ന് നിറുത്തി ആ പരിപാടി.
കോണ്‍ഗ്രസില്‍ത്തന്നെ സംഘടനാ തെരഞ്ഞെടുപ്പു നടന്നാല്‍ താന്‍ ജയിക്കില്ല എന്ന് അദ്ദേഹത്തിനുതന്നെ ഉറപ്പുള്ളതാണ്. മദ്യവുമായി ‘ബന്ധം’ ഉള്ളവരുമായി ‘ഞാന്‍’ വേദി പങ്കിടില്ല എന്നുകൂടി ഒന്ന് പ്രസ്താവിച്ചാല്‍ ‘ജനപക്ഷ യാത്രയില്‍’ എത്ര പേര് കണ്ടേക്കും? പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകള്‍ വരുത്തണം എങ്കില്‍ ഇത്തരം ചെപ്പടി വിദ്യകള്ക്കൊണ്ടേ ഇപ്പോള്‍ പറ്റുകയുള്ളൂ. എങ്കിലെ ‘ന്യുസ് മേക്കര്‍’ ആകാനും സാധിക്കുകയുള്ളൂ
ഫഌക്സില്‍ പ്രഖ്യാപിച്ച ആദര്‍ശത്തിന്റെ നേര് കാഴ്ച്ചകള്‍ ‘ജനപക്ഷ യാത്ര’ യുടെ ഓരോ വേദിയിലും ഓരോ ദിവസവും മലയാള മനഃസാക്ഷി കണ്ടുകൊണ്ടിരിക്കുകയാണല്ലോ? പാറശാലയില്‍ ‘യാത്ര’ അവസാനിക്കുമ്പോള്‍ പതിച്ചു പറിച്ചുകളഞ്ഞത് എത്ര ടണ്‍ ‘ഫഌക്സ്’ ആണെന്ന് ആര്‍ക്കും അറിയാവുന്നതേയുള്ളു. തത്കാലം അധികാരം കയ്യില്‍ കാത്തുവയ്ക്കുവാന്‍ പറ്റുന്ന ഒരേയൊരു സംസ്ഥാനമാണ് ഇന്ന് കേരളം. ‘ജനപക്ഷ യാത്ര’ അവസാനിക്കുമ്പോള്‍ അതിന്റെ അവസ്ഥ എന്താകുമോ എന്തോ? കാത്തിരിക്കാം.
വി. സലിം കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: