വിശുദ്ധ ചാവറയച്ഛന്റേയും ഏവുപ്രാസ്യമ്മയുടേയും പുണ്യവാള പ്രഖ്യാപന ചടങ്ങിലേക്ക്കേരളസര്ക്കാര് പ്രതിനിധികളെ അയയ്ക്കുന്നു എന്ന വാര്‍ത്തയോട് മതേതര ഭാരതത്തിലെ, മതേതര കേരളത്തിലെ കരമൊടുക്കുന്ന ഒരു പൗരന്റെ പ്രതികരണമാണിത്. വിശുദ്ധ ചാവറയച്ഛനോടും ഏവുപ്രാസ്യമ്മയോടുമുള്ള എല്ലാബഹുമാനവും നിലനിര്‍ത്തികൊണ്ട് പറയട്ടെ ഈ കാണിക്കുന്നത് തികച്ചും ഭോഷ്ക്കാണ്.
തികച്ചും മതപരമായ, ദേശീയതാല്പ്പര്യമോ പൊതുജനതാല്പ്പര്യമോ ലവലേശം തൊട്ടുതീണ്ടാത്ത ഒരു പരിപാടിക്ക് സര്‍ക്കാര്‍ ചെലവില്പോകുന്നത് സത്യത്തില്‍ പൊതുപണം ധൂര്‍ത്തടിക്കല്‍ തന്നെയല്ലേ?
മതേതരത്വത്തെക്കുറിച്ച് വാചാലരാകുന്നവര്‍, ശബരിമലയിലേക്ക് പോകുന്ന വണ്ടികളില്‍ അയ്യപ്പന്റെ ഫോട്ടോ വെച്ചാല്‍പോലും മതേതരത്വം ഒലിച്ചുപോകുമെന്ന് കരുതുന്നവര്‍ തീര്‍ച്ചയായും ഈ അസംബന്ധ പ്രവൃത്തിക്കുനേരെ കണ്ണടക്കുകയാണ്. നേരത്തെ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പുണ്യവാള പ്രഖ്യാപനത്തിനും കേരളത്തില്‍ നിന്നും പ്രതിനിധിസംഘം വത്തിക്കാനിലേക്ക് പോയിരുന്നു.
അന്ന് മതേതരത്വ ഖജനാവില്‍ നിന്നും എത്രരൂപ ചെലവെഴുതിയെന്ന് അറിയില്ല. അപ്രകാരം ചെലവഴിക്കുന്നതിന് നിയമപരമായോ ഭരണഘടനാപരമായോ എന്തെങ്കിലും സാംഗത്യമുണ്ടോയെന്ന് മതേതര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. അതല്ല ഇപ്പറഞ്ഞതാണ് മതേതരത്വം എന്നാണെങ്കില്‍ നാം രക്ഷപ്പെട്ടു. മതേതരകേരളം നീണാള്‍ വാഴട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: