ജാതിമതവര്‍ഗ വര്‍ണവ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ കിസ് ഓഫ് ലവ് അരങ്ങേറി. ധര്‍മം പിഴച്ചാല്‍ യമനും ശിക്ഷയെന്നൊരു ചൊല്ലുണ്ട്. അതുപോലെ സദാചാര പോലീസ് ചിലരെ ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്നു കോളേജ് കാമ്പസില്‍ തന്നെ ആലിംഗനം നടത്തി പ്രതിഷേധിച്ച കുട്ടികളെ പ്രിന്‍സിപ്പാള്‍ സസ്പെന്റ് ചെയ്യാനും കാരണമായി.
ഇതിനെല്ലാം വിപരീതമായി തോപ്പുംപടി സെഹിയോന്‍ പ്രേഷിത സംഘം മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് മക്കളില്‍ നിന്നും അകന്ന് ജീവിക്കുന്ന, തെരുവുകളില്‍ അലഞ്ഞുനടക്കുന്ന അശരണരായ വയോവൃദ്ധരായ അമ്മമാരുടെ കാലുകള്‍ കഴുകി, വൃത്തിയാക്കി നല്ല വസ്ത്രങ്ങള്‍ അണിയിച്ചു. ‘ടച്ച് ഓഫ് ലവ്’ നടത്തി മഹാരാജാസ് കോളേജിലെയും കൊച്ചിന് കോളേജിലെയും വിദ്യാര്‍ത്ഥികള്‍ ‘കിസ് ഓഫ് ലവ്’ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊരു മാതൃകയായി. ഇത്തരത്തിലുള്ള ഒരു സംഗമം നടത്തിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കേണ്ടത് മാനവരാശിയുടെ ചുമതലയാണ്.
അന്തസ്സിന് നിരക്കാത്ത പ്രവൃത്തികളുണ്ടാകാതിരിക്കാന് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണിത്. എത്രയും വേഗം ഇതിനൊരു തടയിടുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ ഭാവിയില്‍ എല്ലാവരും ദുഃഖിക്കേണ്ടതായി വരും. ‘കിസ് ഓഫ് ലവ്’ നടത്തി നാട്ടില്‍ അസ്വാരസ്യമുണ്ടാക്കിയവര് ‘ടച്ച് ഓഫ് ലവ്’ നടത്തിയ വിദ്യാര്‍ത്ഥികളുടെ പാഠം ഉള്‍ക്കൊള്ളണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: