നീണ്ട മുപ്പത്തിയൊന്ന് വര്‍ഷം തളര്‍ന്ന ശരീരവുമായി ചക്രക്കസേരയില്‍ ഉരുണ്ടുനീങ്ങുമ്പോഴും സൈമണ്‍ ബ്രിട്ടോ നീ ഒരു തുള്ളിക്കണ്ണീര് പൊഴിച്ചിട്ടുണ്ടാവില്ല. സ്വന്തം പാര്‍ട്ടിയില്‍ ബ്രിട്ടോ നിനക്ക് അത്രയും വിശ്വാസമായിരുന്നു. പക്ഷേ ഇപ്പോള്‍ നീ കരയുകയാവും. പൊട്ടിക്കരയുകയാവും. ഞങ്ങള്‍ക്കുറപ്പുണ്ട്.
നെരൂദയുടെ കവിതകളേയും ചെഗുവേരയുടെ വിപഌവ പാഠങ്ങളേയും ഒരു പോലെ സ്നേഹിച്ച സൈമണ്‍ ബ്രിട്ടോയെ പാര്‍ട്ടി ഉപേക്ഷിക്കുകയാണ്. പാര്‍ട്ടി ഏരിയ സമ്മേളനത്തില്‍ പോലും ബ്രിട്ടോ എന്ന ജീവിക്കുന്ന രക്തസാക്ഷി ഇക്കുറി പങ്കെടുക്കില്ല. സൈമണ്‍ ബ്രിട്ടോയെ ഏരിയ സമ്മേളനത്തില്‍ പോലും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം തന്നെയാണ്. കച്ചവടത്തിന്റെ കണക്കുകള്‍ മാത്രമറിയുന്ന നേതാക്കള്‍ക്ക് ബ്രിട്ടോയെപ്പോലുളളവര്‍ ഇന്നൊരു ഭാരമാണ്.
ഒഞ്ചിയത്ത് വെട്ടേറ്റു വീണ പഴയ സഹപ്രവര്ത്തകന് ടി.പി ചന്ദ്രശേഖരന് അന്തിമാഭിവാദ്യമര്‍പ്പിക്കാന്‍ പോയതാണ് സൈമണ്‍ ബ്രിട്ടോ നീ ചെയ്ത കൊടും പാതകം. മനുഷ്യത്വം മരവിക്കാത്ത ഒരു മനസ്സുണ്ടായതിനാല്‍ ടി.പിയുടെ കൊലയെ ബ്രിട്ടോ നീ തള്ളിപ്പറഞ്ഞു.
അതു മതിയായിരുന്നു, അതുമാത്രം മതിയായിരുന്നു ,പാര്‍ട്ടി തമ്പുരാക്കന്മാരെ പ്രകോപിതരാക്കാന്‍.
സൈമണ്‍ ബ്രിട്ടോയുടെ ജീവിതം ഇനി അവര്‍ മാറ്റി എഴുതുകയാണ്. ആവേശം തുളുമ്പുന്ന പ്രസംഗങ്ങളില്‍ ഇനി ബ്രിട്ടോ നീയൊരു മാതൃകയായിരിക്കില്ല. നിന്റെ കനല് ജീവിതം ആവോളം മുതലെടുത്ത പാര്‍ട്ടിക്ക് ഇനി വേണ്ടത് പുതിയ കൂട്ടുകളാണ്.
ചെങ്കോലും കിരീടവും നേടാനുള്ള കുതിപ്പില്‍ ബ്രിട്ടോ നിന്നെപ്പോലെ ആദര്‍ശം പറയുന്നവര്‍ പാര്‍ട്ടിക്ക് ഒരധികപ്പറ്റാണ്. അരമനകളിലും അന്തപ്പുരങ്ങളിലുമാണ് പുതിയകാലത്തെ നേതൃത്വം വിപഌവ സ്വപ്നങ്ങള്‍ നെയ്യുന്നത്.
ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് പോലും ബ്രിട്ടോ നിന്നെ പുറത്താക്കാനായിരുന്നു തീരുമാനം.എന്നാല്‍ നിന്റെ നാട്ടുകാര്‍, അയല്‍ക്കാര്‍ ഇവരെല്ലാമടങ്ങുന്ന പ്രാദേശിക ഘടകം അതനുവദിച്ചില്ല.
ഒടുവില്‍ ലോക്കല്‍ കമ്മിറ്റിയിലേക്ക് പോലും നിനക്ക് മത്സരിച്ച് ജയിക്കേണ്ടി വന്നു.
പ്രിയപ്പെട്ട സൈമണ്‍ ബ്രിട്ടോ നീ തിരിച്ചറിയണം നേതൃത്വത്തിന്റെ ഒരു തീരുമാനവും ചോദ്യം ചെയ്യരുത്. അത് അനുസരിക്കപ്പെടാന്‍ മാത്രമുള്ളതാണ്. ബ്രിട്ടോയെ സ്നേഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും അല്ലാത്തവരും ഇപ്പോള്‍ ബ്രിട്ടോ നിന്നോട് ആവശ്യപ്പെടുന്നത് അതുമാത്രമാണ്. പഴയ വിപഌവ വീര്യം ഇപ്പോഴും ഉള്ളിലുണ്ടാകുമെന്നറിയാം, പക്ഷേ എതിര്‍ക്കരുത്, ചോദ്യം ചെയ്യരുത്, അനുസരിക്കുക നിശബ്ദനായി. കാരണം ഇനിയൊരു ടി.പി ചന്ദ്രശേഖരനെക്കൂടി താങ്ങാന്‍ കേരളത്തിന്റെ മന:സാക്ഷിക്കാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: