ഹൈദരാബാദ്: ബര്‍ദ്വാന്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് മ്യാന്മാര് സ്വദേശിയെ എന്‍ഐഎ സംഘം പിടികൂടി. ഹൈദരാബാദില്‍നിന്നും 21 കാരനായ ഖാലിദ് മുഹമ്മദാണ് അറസ്റ്റിലായത്.
ഇയാളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)അന്വേഷണ ഏജന്‍സിക്ക് കൈമാറി.
പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെഹറിക് ഇ താലിബാന് ഭീകരസംഘടനയില്നിന്നും ഇയാള്‍ക്ക് പരിശീലനം ലഭിച്ചിട്ടുള്ളതായാണ് വിവരം.
ബര്‍ദ്വാന്‍ സ്ഫോടനക്കേസിലെ ഒരു പ്രധാനകണ്ണിയാണ് ഇയാള്‍. സ്ഫോടകവസ്തുക്കളുടെ നിര്‍മാണത്തില്‍ (ഐഇഡി) വിദഗ്ദ്ധനായ ഖാലിദ് ബംഗ്ലാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ പറഞ്ഞു. ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നും കണ്ടെടുത്ത ലാപ്ടോപ്പില്‍നിന്നും ബോംബു നിര്‍മാണം, സ്ഫോടകവസ്തുക്കളുടെ നിര്‍മാണം, ഐഎസ്എസുമായി ബന്ധപ്പെട്ട ജിഹാദി പഠനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വീഡിയോകള്‍ ലഭ്യമായിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 2 ന് ബര്‍ദ്വാനിലെ തൃണമൂല്‍ കേന്ദ്രത്തില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു . ബംഗ്ലാദേശിലെ ഭീകര സംഘടനയായ ജമാ അതുള് മുജാഹിദ്ദീനാണ് സ്ഫോടനത്തിനു പിന്നിലെന്ന് എന്‍ ഐ എ കണ്ടെത്തിയിരുന്നു . ബംഗ്ലാദേശില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഭീകര സംഘടനയുടെ ലക്ഷ്യം .
ബംഗ്ലാദേശില്‍ ആഭ്യന്തര കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ബോംബ് നിര്‍മാണമായിരുന്നു തൃണമൂല്‍ കേന്ദ്രത്തില്‍ നടന്നത് . ബംഗാളിലെ ചില ജില്ലകളേയും ഇസ്ലാമിക രാഷ്ട്രത്തിനുള്ളില്‍ ചേര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.ബംഗ്ലാദേശില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഭീകര സംഘടനയുടെ ലക്ഷ്യം . ബംഗ്ലാദേശില്‍ ആഭ്യന്തര കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ബോംബ് നിര്‍മാണമായിരുന്നു തൃണമൂല്‍ കേന്ദ്രത്തില്‍ നടന്നത് . ബംഗാളിലെ ചില ജില്ലകളേയും ഇസ്ലാമിക രാഷ്ട്രത്തിനുള്ളില്‍ ചേര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: