ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം ദുരൂഹത ഉളവാക്കുന്നതിനാല്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാന്‍ ദല്‍ഹി പോലീസ് തീരുമാനിച്ചു.
സുനന്ദ മരിച്ച ദിവസം ജനുവരി 13 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ലീല പാലസ് ഹോട്ടലില്‍ വ്യാജ വിദേശ മേല്‍വിലാസത്തില്‍ മൂന്നു പേര് തങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ വിവരങ്ങള്‍ തേടിയാണ് പോലീസ് വിദേശത്തേക്ക് തിരിക്കുന്നത്.
അതേസമയം ജനുവരി 17ന് പാകിസ്താനില്‍ നിന്നും ദുബൈയില്‍ നിന്നും ദല്‍ഹിയിലേക്കും തിരിച്ചും വിമാന യാത്ര ചെയ്തവരുടെ പട്ടിക പരിശോധിക്കുമെന്ന് ദല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: