തിരുവനന്തപുരം : നരേന്ദ്രമോദിയുടെ ഭരണത്തില്‍ കപട മതേതര വാദരാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസ്സിനും സിപിഎമ്മിനുമാണ് ആശങ്കയെന്നും ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ലെന്നും ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്. എംഇഎസിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ‘കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും ന്യൂപക്ഷങ്ങളുടെ ആശങ്കയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്ക്കുമാത്രമല്ല, ഒരു പക്ഷത്തിനും ആശങ്കപ്പെടേണ്ട ആവശ്യമില്ല. തങ്ങളുടെ നിലനില്‍പ്പും ഭാവിയെയും അപകടത്തിലാണെന്ന ആശങ്ക കോണ്‍ഗ്രസ്സിനും സിപിഎമ്മിനുമാണുള്ളത്. ഇതുമൂലം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇല്ലാത്ത ആശങ്ക സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ വോട്ടുബാങ്ക് മാത്രമായിട്ടാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും കാണുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷങ്ങള്‍ കറവപ്പശുവും പിന്നീട് കറിവേപ്പിലയുമാണ്. സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ വാദമുയര്‍ത്തുന്ന കോണ്ഗ്രസ്സുകാര് മനസ്സിലാക്കേണ്ടത് അവര്‍ 60 വര്‍ഷക്കാലം ഭരിച്ചിട്ടും ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ മാറ്റാനാവാത്തത് എന്തുകൊണ്ടെന്നാണ്. എന്തുകൊണ്ട് സച്ചാര്‍ കമ്മീഷനെ നിയോഗിക്കേണ്ട അവസ്ഥയുണ്ടായി.
60 വര്‍ഷം ഭാരതം ഭരിച്ച കോണ്‍ഗ്രസ്സിനും 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിനും മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ മാറ്റാന്‍ എന്തുചെയ്യാന്‍ കഴിഞ്ഞു. സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം സിപിഎം ഭരിച്ച ബംഗാളില്‍ മുസ്ലിം സമുദായം 31 ശതമാനമാണ്. ഇവിടെ സര്‍ക്കാര്‍ ജീവനക്കാരായ മുസ്ലിങ്ങള്‍ മൂന്നുശതമാനം മാത്രം. 33 ശതമാനം മുസ്ലിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയും. കോണ്‍ഗ്രസ് ഭരിക്കുന്ന 23% മുസ്ലിങ്ങളുള്ള ആസാമില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ മുസ്ലിങ്ങള്‍ 4ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുസ്ലിങ്ങളുടെ എണ്ണം 27 ശതമാനവുമാണ്.
മോദി ഭരിച്ച ഗുജറാത്തിലാകട്ടെ 9 ശതമാനം മുസ്ലിങ്ങള്‍ മാത്രമാണുള്ളത്. ഇവിടെ സര്‍ക്കാര്‍ ജീവനക്കാരില്‍ 10 ശതമാനം മുസ്ലിങ്ങളുണ്ട്. ദാരിദ്ര്യരേഖക്കു താഴെയുള്ള മുസ്ലിങ്ങളുടെ എണ്ണം വെറും ഏഴ് ശതമാനം മാത്രവും. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിഎസ്ഡിസി എന്ന സംഘടന നടത്തിയ സര്‍വ്വേ പ്രകാരം മുസ്ലി ഭൂരിപക്ഷമുള്ള 87 ലോക്സഭാ മണ്ഡലങ്ങളില്‍ 45ലും വിജയിച്ചത് ബിജെപിയാണെന്നാണ്. ഗുജറാത്തിലെ 26 ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള രണ്ട് കോര്‍പ്പറേഷനുകള്‍ ഭരിക്കുന്നത് ബിജെപിയാണ്. മോദിയെ ശത്രുവായി ചിത്രീകരിച്ച് ആശങ്ക സൃഷ്ടിക്കുന്ന സമീപനം ഇനി വിജയിക്കില്ല, കൃഷ്ണദാസ് പറഞ്ഞു.
370-ാം വകുപ്പിനെഅനുകൂലിക്കുകയും ഭീകരവിരുദ്ധ നിയമങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നവര്‍ ബിജെപിയെ വര്‍ഗ്ഗീയവാദികളെന്ന് ചിത്രീകരിക്കുകയാണ്. ഏതെങ്കിലുമൊരു നിയമം നടപ്പാക്കുമ്പോള്‍ അത് മതത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കി ഒരു മതത്തിന് എതിരാണെന്നു പറയുന്നത് അംഗീകരിക്കാനാവുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക പ്രചരിപ്പിക്കുന്നതില്‍ ചില മത സമുദായ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞു. സദാചാര നിഷ്ഠമായ, ധര്‍മ്മാധിഷ്ഠിതമായ മതങ്ങളുടെ മൂല്യം പഠിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണത്തില്‍നിന്നും രാഷ്ട്രീയത്തില്‍ നിന്നും മതങ്ങള്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു. കേന്ദ്രത്തിലെ ഭരണമാറ്റത്തില്‍ നിലവിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളോ ആനുകൂല്യങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. എന്നാല്‍ ചരിത്രത്തിന്റെയും ഭാഷയുടെയും കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അലിഗഡ് സര്‍വ്വകലാശാലയുടെ സബ് സെന്ററുകള്‍ ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങളിലും ബിജെപി ഭരിച്ച സംസ്ഥാനത്തും നടപ്പാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഭരിച്ച ഒരിടത്തുപോലും നടപ്പിലാക്കിയില്ലെന്നത് വൈരുദ്ധ്യമാണന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന് എം.പി., യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍, ഡീന്‍കുര്യാക്കോസ്, എംഇഎസ് ഭാരവാഹികളായ പി.ഒ.ജെ ലബ്ബ, പ്രൊഫ. എം. ഇബ്രാഹിം റാവുത്തര്‍, എം.കെ. കമറുദ്ദീന്, എസ്. നജുമുദ്ദീന്‍, അന്‍വര്‍ ഹുസൈന്, നദീര്‍ കടയറ, നിയാസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: