കല്‍പ്പറ്റ : ഭാരതീയ ജനതാപാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷ കക്ഷികളും നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ ഇന്ത്യന്‍ സമൂഹം പുച്ഛത്തോടെ അവഗണിക്കുന്നതിന്റെ തെളിവാണ് ലോക്സഭാ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ന്യൂനപക്ഷമോര്‍ച്ച കേന്ദ്രകമ്മിറ്റിയംഗം അഡ്വ എ.കെ.നസീര്‍.
ഭാരതീയ ജനതാപാര്‍ട്ടി വയനാട് വാഴവറ്റയില്‍ സംഘടിപ്പിച്ചയോഗത്തില്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്ലിം ജനസമൂഹം ബിജെപിയുടെ നയങ്ങളെ ശരിവെക്കുന്നതിന്റെ തെളിവാണ് മൂന്നുപതിറ്റാണ്ടിനുശേഷം ലോക്സഭയില്‍ മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ കടന്നുവരാന്‍ ബിജെപിക്ക് കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതീയ സംസ്ക്കാരധാരയില്ചേര്ന്ന് നിന്നുകൊണ്ടെ ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കും ജീവിത വിജയംനേടാന്‍ കഴിയൂ എന്ന വസ്തുത മുസ്ലീംങ്ങളും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും എക്കാലത്തും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
വാഴവറ്റയില്‍ പുതിയതായി തുടങ്ങിയ ബിജെപി ഓഫീസ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ.മാനു ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ വൈസ്പ്രസിഡണ്ട് ആന്റോ അഗസ്റ്റിന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി.സെബാസ്റ്റ്യന്‍, സംസ്ഥാന സെക്രട്ടറി ജോര്‍ജ് പത്തനംതിട്ട, ജില്ലാപ്രസിഡണ്ട് ജോസഫ് വളവനാല്‍, ബിജെപി ജില്ലാജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാസെക്രട്ടറി രാധാകൃഷ്ണന്, സുരേഷ് അരിമുണ്ട, ഗ്രീഷിത്ത്, പി.വി.ന്യൂട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: