ന്യുദല്‍ഹി: വിദേശരാജ്യങ്ങളിലെ നേതാക്കള്‍ക്കിടയിലും അവിടുത്തെ സാധാരണക്കാര്‍ക്കിടയിലും മോദി താരമായി മാറുന്നത് കോണ്‍ഗ്രസിനെ വിഷമത്തിലാക്കുന്നു.
ഓസ്ട്രേലിയയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ, ലോകനേതാക്കള്‍ മോദിയെ കാണാന്‍ തിരക്കുകൂട്ടിയതും അദ്ദേഹത്തിന്റെ വാക്കുകള്‍ അമേരിക്കന്‍ പ്രസിഡന്റ്ഒബാമയും റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമുള്പ്പെടെയുള്ള നേതാക്കള്‍ സാകൂതം കേട്ടിരുന്നതും മോദിക്കുള്ള സ്വീകാര്യതയുടെ തെളിവാണ്.
അമേരിക്കയിലും ജപ്പാ നിലും മ്യാന്മറിലും ഓസ്ട്രേലിയയിലുമൊക്കെ മോദിയെക്കാണാന്‍ ആളുകള്‍ കൂട്ടത്തോടെയാണ് എത്തിയത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ മോദിയുടെ ചടങ്ങുകള്‍ക്ക് അവിടുത്തെ ഭാരത വംശജര്‍ ഒട്ടുമുക്കാലും എത്തി. മഹാത്മാഗാന്ധിയുടെ പ്രതിമ അനാഛാദനം ചെയ്ത ചടങ്ങിലും ബ്രിസ്ബേന്‍ സിറ്റി ഹാളില്‍ നല്കിയ പൗരസ്വീകരണത്തിലും വന്‍ജനാവലിയുടെ സാന്നിധ്യമാണ് അനുഭവപ്പെട്ടത്. മോദിയെകാണാനെത്തിയ ജനക്കൂട്ട ത്തെക്കണ്ട് ക്വീന്‍സ്ലന്‍ഡിന്റെ പ്രീമിയറായ കാംബല്‍ ന്യൂമന്‍ ‘താങ്കള്‍ക്ക് ഇവിടെ ഒട്ടേറെ ആരാധകരുണ്ടല്ലോ’ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
മ്യാന്മറില് മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ 20000 പേരാണ് എത്തിയത്. സമീപകാലത്തൊന്നും ഭാരതപ്രധാനമന്ത്രിമാര്ക്ക് കിട്ടാത്തത്ര സ്വീകാര്യതയാണ് ചുരുങ്ങിയ കാലയള വുകൊണ്ട് നരേന്ദ്ര മോദി സമ്പാദിച്ചത്. ഇതാണ് കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചി രിക്കുന്നത്.
മോദിയുടേത് വെറും കൈയടി നേടാനുള്ള നാടകമാണെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. മോദിയുടെ സ്വീകരണവേദികളിലെത്തുന്ന വലിയ ജനക്കൂട്ടത്തെ ഇറക്കുമതി ചെയ്യുന്നതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശ കാര്യമന്ത്രിയുമായ സല്മാന് ഖുര്‍ഷിദാണ്.
മോദിയുടെ സ്വീകരണവേദികളിലേക്ക് ഇന്ത്യയില്‍നിന്നുപോലും ആളുകളെ ഇറ ക്കുമതി ചെയ്യുന്നുണ്ടെന്ന് ഖുര്‍ഷിദ് പറഞ്ഞു. മ്യാന്മറില് മോദിക്ക് ലഭിച്ച സ്വീകരണം വെറും വ്യാജമായിരുന്നുവെന്നും ഖുര്‍ഷിദ് ആരോപിച്ചു. ‘ഞാന്‍ രണ്ടുതവണ അവിടെ പോയിട്ടുണ്ട്. ഒരാളെപ്പോലും തെരുവില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ 20000 പേര് എവിടെനിന്നുവന്നു? വിദേശത്തുപോകുമ്പോള്‍, കേള്‍വി ക്കാരെയും മോദി ഒപ്പം കൊണ്ടുപോകുന്നുണ്ടാകും’ഖുര്‍ഷിദ് പറഞ്ഞു.
അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ മോദിക്ക് കിട്ടിയ സ്വീകരണത്തിലും ഖുര്‍ഷിദ് സംശയം പ്രകടിപ്പിച്ചിരുന്നു. അമേരിക്ക പോലൊരു രാജ്യത്ത് 20000 പേരെ സംഘടിപ്പിക്കുകയും അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്യുക അത്ര വലിയ കാര്യമൊന്നുമല്ല. അവിടുത്തെ ആളുകളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടു ണ്ടെങ്കില് മോദിയെ അംഗീകരിക്കാമെന്നും ഖുര്‍ഷിദ് പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ കുശുമ്പാണ് ഈ വാക്കുകളില്‍ തെളിയുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. മോദിയുടെ ജനപ്രീതി കണ്ട് അസ്വസ്ഥരായ കോണ്ഗ്ര സ്സിന്റെ പാപ്പരത്തമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ അസ്വസ്ഥത മനസ്സിലാക്കാവുന്ന തേയുള്ളൂവെന്ന് ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: