കൊച്ചി: ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മകളുടെ കേസിന്റെ വിചാരണ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പിതാവ് നല്കിയ ഹര്‍ജി ജസ്റ്റിസ് ബി.കമാല്‍പാഷ പരിഗണിച്ചു. 2012 ജൂലൈ ഏഴിനാണ് ദുരൂഹസാഹചര്യത്തില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കേസ് രജിസ്റ്റര്‍ ചെയ്തതിലേയും അന്വേഷണത്തിലെയും അപാകത കണ്ടെത്തിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ കക്ഷി ചേര്‍ത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ല്, ശരീരഭാഗങ്ങള്‍ക്ക് പരിക്ക്, മുറിവുകള്‍ എന്നിവ കണ്ടെത്തിയിട്ടും ആത്മഹത്യയാണെന്നായിരുന്നു പോലീസ് പറഞ്ഞത്.
വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: