തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി ഉയര്‍ന്നെങ്കിലും അതില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ്.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇടുക്കി കലക്റേറ്റില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പൊലീസും ദുരന്തനിവാരണ സേനയും സജ്ജമാണ്. ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
അതിനിടെ ഡാമില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. സെക്കന്‍ഡില്‍ 900 ഘനയടിയില്‍ 150 ഘനടിയായാണ് കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: