ന്യൂദല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസനയത്തിന് രൂപംനല്കി വരികായാണെന്ന് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. സമൂഹത്തിലെ എല്ലാവിഭാഗങ്ങളിലും പെട്ടവര്‍ക്ക് പരാമാവധി നല്ലവിദ്യാഭ്യാസം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്മൃതി വരാണസിയില്‍ പറഞ്ഞു.
അടുത്തവര്‍ഷം പുതിയനയം പുറത്തിറക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണജനങ്ങള്‍ക്ക് പ്രയോജനകരമാകുംവിധം പരാമാവധി പഴുതടച്ചുള്ള ഒരുനയമായിരിക്കും കൊണ്ടുവരിക. പഴയ വിദ്യാഭ്യാനയങ്ങളെല്ലാം വിദഗ്ധര്‍ക്കും, വിദ്യാഭ്യസ വിചക്ഷണന്മാര്ക്കും ഉദ്യോഗസ്ഥന്മാര്ക്കും വേണ്ടിയുള്ളതായിരുന്നു.
ഗ്രാമങ്ങളിലെ സാധാരണജനങ്ങളില്‍ നിന്നും അകലെയായിരുന്നു ഈ നയങ്ങളെല്ലാം. പുതിയനയം ലക്ഷ്യമിടുന്നത് സാധാരണഗ്രാമീണര്ക്ക് പരാമാവധി വിദ്യാഭ്യാസം എത്തിക്കുകയെന്നതാണ്. സൗകര്യങ്ങളുടെ അഭാവത്തില്‍ ഒരുകാരണവശാലും വിദ്യാഭ്യാസം ലഭിക്കാതെ പോവരുത്. അവര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാകണം. യുവജനങ്ങള്‍ക്ക് നല്ലൊരു ഭാവിയൊരുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
സാങ്കേതികവിദ്യാഭ്യാസരംഗത്ത് പെണ്‍കുട്ടികള്‍ വളരെക്കുറവാണ്. അതേസമയം ബോര്‍ഡ് പരീക്ഷകളില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് മികവ് കാണിക്കുന്നത്.
ഉന്നതവിദ്യാഭ്യാസരംഗത്ത് ഭാവിയുടെ വെല്ലുവിളികള്‍ സ്വീകരിച്ചുകൊണ്ട് യുജിസിയും എഐസിടിഇയും പുതിയനയങ്ങള്‍ നടപ്പിലാക്കും. ചരിത്രപരമായ ഒരുമാറ്റമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ആറുമാസമായി ഇതിനായുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്.
യുജിസി പുന:സംഘടിപ്പിക്കുന്നതിനായി ഒരുപാനല്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ആധുനികസമൂഹത്തിന് അനുഗുണമാകുംവിധം ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സിലും കണക്കിലും കൂടുതല്‍ പരിജ്ഞാനം നല്‍കുന്നതിനായി രാഷ്ട്രീയ ആവിഷ്ക്കാര്‍ അഭിയാന് അടുത്ത അധ്യയനവര്‍ഷം നടപ്പിലാക്കുമെന്നും സ്മൃതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: