Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിഭാഗീയത രൂക്ഷമായ ഘടകങ്ങള്‍ സിപിഎം നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 07:32 pm IST
in Kollam

കൊല്ലം: ജില്ലയില്‍ സിപിഎമ്മില്‍ കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിനുശേഷവും വിഭാഗീയത കൊടികുത്തി വാഴുന്നു. നെടുവത്തൂര്‍, കുന്നത്തൂര്‍, ശൂരനാട്, കരുനാഗപ്പള്ളി ഏരിയാകമ്മിറ്റികള്‍ പുനര്‍നിര്‍ണയിച്ച് നേതൃനിരയില്‍ അടിമുടി മാറ്റം വരുത്താനുള്ള നീക്കം തുടങ്ങി. പാര്‍ട്ടി ലോക്കല്‍, ഏരിയ ജില്ലാസമ്മേളനങ്ങള്‍ക്കുശേഷം മാറ്റംവരുത്താനുള്ള നീക്കമാണ് നടക്കുന്നത്.

വര്‍ഷങ്ങളായി പാര്‍ട്ടി ആധിപത്യം കയ്യടക്കിവച്ചിരുന്ന ചില നേതാക്കന്മാരുടെ പദവികള്‍ കേന്ദ്രകമ്മിറ്റിയുടെ പുതിയ സംഘടനാതീരുമാനപ്രകാരം നഷ്ടപ്പെട്ടു.

പദവികള്‍ നഷ്ടപ്പെട്ടാലും ആധിപത്യം നിലനിര്‍ത്താനുള്ള സംഘടനാഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ എല്ലാ ഏരിയാകമ്മിറ്റികളിലും രണ്ടുമൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവര്‍ത്തനം നടക്കുകയാണ്.

സിപിഎം കൊല്ലം ജില്ലാസെക്രട്ടറി കെ. രാജഗോപാല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറുന്നതോടെ പുതിയ നേതൃത്വത്തിനുള്ള ഒരു വലിയ ഗ്രൂപ്പ് രംഗത്ത് വന്നു. രണ്ടുജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ബലത്തിലാണ് കെ. രാജഗോപാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതല്‍ ജില്ലാസെക്രട്ടറി പദം നിലനിര്‍ത്തിയിരിക്കുന്നത്. ഇത് സംസ്ഥാനനേതൃത്വത്തിന് ബോധ്യപ്പെട്ടതോടെയാണ് പൊളിച്ചടുക്കല്‍ നീക്കം തുടങ്ങിയത്.

1964 മുതല്‍ പാര്‍ട്ടിയുടെ തലപ്പത്ത് നില ഉറപ്പിച്ച് തലങ്ങും വിലങ്ങും വെട്ടിനിരത്തി പലരേയും കൂടെക്കൂട്ടി കിട്ടാവുന്നതെല്ലാം നേടിയവര്‍ പദവികള്‍ നഷ്ടപ്പെട്ടാലും പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഇനിയുള്ള കാലം തുടര്‍ന്നുവന്ന നയം അണികള്‍ ഏറ്റെടുക്കുകയില്ലെന്ന് ബോധ്യപ്പെട്ടതോടെ പാര്‍ട്ടിയും അങ്കലാപ്പിലാണ്. നിലവില്‍ നേതൃനിരയിലുള്ളവരുടെ സമ്പാദ്യവും നേടിയെടുത്ത മറ്റ് സൗകര്യങ്ങളും പാര്‍ട്ണര്‍ഷിപ്പിലുള്ള ബിസിനസുകളും റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി ചേര്‍ന്ന് ബിനാമി ഭൂമി ഇടപാടുകളും മറ്റ് വിവിധ സാമ്പത്തിക അഴിമതികളും അന്വേഷിക്കണമെന്നും അത്തരക്കാരെ പാര്‍ട്ടി നേതൃനിരയില്‍ നിന്ന് ഒഴിവാക്കണമെന്നും സിപിഎമ്മിന്റെ ബ്രാഞ്ച് തലത്തിലുള്ള അണികള്‍ വാദിച്ചതോടെ പാര്‍ട്ടി ഗുരുതര പ്രതിസന്ധി നേരിടുകയാണ്.

വിവിധ പദവികളും പഞ്ചായത്ത്, മുനിസിപ്പല്‍, നഗരസഭ തെരഞ്ഞെടുപ്പുകളിലെ പ്രത്യേക സ്ഥാനങ്ങളും ജോലി, ബിസിനസ് പങ്കാളിത്വം തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായി നേതാക്കള്‍ ഒറ്റയ്‌ക്കും കൂട്ടായും ഗ്രൂപ്പുതിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ചവറ ഏരിയയില്‍ ഒരു സംസ്ഥാന കമ്മിറ്റിഅംഗം മൂന്നുമാസം മുമ്പേ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഏരിയായിലൊട്ടാകെ ബ്രാഞ്ച് തലത്തിലുള്ള സഖാക്കളെ സംഘടനാബലം, ജാതി മുതല്‍ ഭീഷണി വരെ പ്രയോഗിച്ച് കൂടെനിര്‍ത്താനാണ് ശ്രമം.

ഏരിയാസമ്മേളനം കഴിയുന്നതോടെ ചവറയില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനം താറുമാറാകുമെന്ന ഭയപ്പാടിലാണ് അണികള്‍. ജില്ലാനേതൃത്വം ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപമുണ്ട്.

നെടുവത്തൂര്‍ ഏരിയയില്‍ രണ്ടുചേരികളായി തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ചില നേതാക്കള്‍ക്ക് ഇഷ്ടമില്ലാത്തവരെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം തുടങ്ങിയതോടെ അണികള്‍ നിര്‍ജ്ജീവമായിരിക്കുന്നു.

കഴിഞ്ഞ സമ്മേളത്തിനുശേഷം വിഎസ് പക്ഷത്തിന്റെ സംഘടനാശക്തി കുറച്ച് വിഭാഗീയപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാനുള്ള സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനപ്രകാരം കരുനാഗപ്പള്ളി ഏരിയായിലുള്ള ഓച്ചിറ, തഴവാ പഞ്ചായത്തുകളുംകൂടി ഉള്‍പ്പെടുത്തി, കുന്നത്തൂര്‍ കമ്മിറ്റിയെ വിഭജിച്ച് ശൂരനാട് ഏരിയാ രൂപീകരിച്ചു.

എന്നാല്‍ അതുകൊണ്ടൊന്നും വിഭാഗീയ പ്രവര്‍ത്തനങ്ങളും ഗ്രൂപ്പും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.

2014ലെ അടവുനയത്തിന്റെ ഭാഗമായി ക്ലാപ്പന, ഓച്ചിറ, തഴവ ലോക്കല്‍കമ്മിറ്റികളെ രണ്ട് ലോക്കല്‍ കമ്മിറ്റികളാക്കി. പാവുമ്പാ ലോക്കല്‍കമ്മിറ്റിയും ചേര്‍ത്ത് ഏഴ് ലോക്കല്‍ കമ്മിറ്റികള്‍ ഉള്‍പ്പെടുത്തി പുതിയ ഒരു ഏരിയാകമ്മിറ്റി രൂപീകരിക്കാനുള്ള നീക്കത്തിലാണ്. തഴവ, പാവുമ്പാ, ഓച്ചിറ ലോക്കല്‍ കമ്മിറ്റികള്‍ ശൂരനാട് ഏരിയയില്‍ നിന്നും മാറ്റുന്നതോടെ കുന്നത്തൂര്‍ ഏരിയയിലും പുനര്‍നിര്‍ണയത്തിലൂടെ മാറ്റം വരുത്തുകയും മൈനാഗപ്പള്ളി ശൂരനാട് ഏരിയയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കവും തുടങ്ങി.

ജില്ലയില്‍ ബ്രാഞ്ചുസമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് നവംബര്‍ മുതല്‍ ലോക്കല്‍ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയെങ്കിലും ബ്രാഞ്ചുസമ്മേളനങ്ങള്‍ പേരിനുമാത്രം നടത്തിത്തീര്‍ത്തതായിട്ടാണ് അണികളുടെ അഭിപ്രായം. പല ബ്രാഞ്ചുകളിലും സെക്രട്ടറി സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതിന് സഖാക്കള്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

കൊല്ലം, ആലപ്പുഴ, പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന ജില്ലാനേതാക്കളുടെ ഗ്രൂപ്പ് കളിയില്‍ തോല്‍ക്കാന്‍ ഇടവരുത്തിയവര്‍ ഇപ്പോഴും തോല്‍വിക്ക് കാരണങ്ങള്‍ സംസ്ഥാനസെക്രട്ടറിയുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി രക്ഷപ്പെടാനാണ് നീക്കം. ഈ പരിശ്രമങ്ങള്‍ക്ക് ജില്ലാസമ്മേളനം കഴിയുന്നതോടെ തിരിച്ചടിയുണ്ടാകുമെന്നും കാരണക്കാരായ നേതാക്കള്‍ ഒറ്റപ്പെടുമെന്നുമാണ് ഒരുവിഭാഗത്തിന്റെ വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.