തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സുവര്‍ണജൂബിലി ആഘോഷത്തോടൊപ്പം നടത്തിയ സമൂഹ വിവാഹം ബാര്‍കോഴയുടെ പണം കൊണ്ടാണെന്ന് ആരോപണം. പാര്‍ട്ടി കോണ്‍ഗ്രസ് പൊലിപ്പിച്ചത് ബാര്‍ കോഴ കൊണ്ടാണ്. കോട്ടയത്തായിരുന്നു സുവര്‍ണ്ണ ജൂബിലി ആഘോഷം.
ആഘോഷത്തിന്റെ ഭാഗമായി സമൂഹ വിവാഹവും നടന്നിരുന്നു. 50 ജോഡികള്ക്കായിരുന്നു വിവാഹം. ചെലവായ പണം ബാറുകള്‍ തുറക്കാന്‍ ഉടമകള്‍ നല്കിയ കോഴയാണെന്നാണ് പുറത്ത് വന്ന വിവരം. ബാര്‍ കേസ് കോടതിയില്‍ വന്നാല്‍ മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശ് വിവാഹത്തിന് ചെലവായ തുകയുടെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. ഇത് കേരളകോണ്‍ഗ്രസിനെയും മാണിയെയും വെട്ടിലാക്കിയിരിക്കുകയാണ്.
ഇന്നലെ നടന്ന കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിലും ഈ വിഷയം ചര്‍ച്ചയായി. സമൂഹവിവാഹത്തിന് ഒരു കോടി രൂപയ്ക്ക് പുറത്ത് ചെലവ് വന്നിട്ടുണ്ട്. പാര്‍ട്ടി ഫണ്ടില്‍ നിന്ന് ഇതിലേക്ക് ഒരു രൂപ പോലും നീക്കി വയ്ക്കപ്പെട്ടിട്ടില്ല. പാര്‍ട്ടി ഇതിനായി രസീത് പിരിവ് നടത്തിയിട്ടുമില്ല.
ബാര്‍ ഉടമകളുടെ കോഴ ആരോപണവും സമൂഹവിവാഹത്തിന്റെ ചെലവും ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. 50 വധുവരന്മാരെ രണ്ട് ലക്ഷം രൂപ വീതം ചെലവിട്ടാണ് വിവാഹത്തിനൊരുക്കിയത്. ഒരു കോടി രൂപ ഇതിനായി ചെലവായി.
മാണിക്കെതിരായി കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന് ബാര്‍ ഉടമകളുടെ യോഗം ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ബാര്‍ കോഴ കേസ് കോടതിയിലെത്തിയാല്‍ ബിജു രമേശ് ആവശ്യപ്പെടുന്നത് സമൂഹവിവാഹത്തിന് ചെലവായ പണത്തിന്റെ ഉറവിടമാണ്. ബിജു രമേശിനെതിരെ നിയമ നടപടി സീകരിക്കാന്‍ കേരള കോണ്‍ഗ്രസും തീരുമാനിച്ചതോടെ നിയമയുദ്ധവും രാഷട്രീയപോരാട്ടവും കേരളത്തില്‍ പുതിയൊരു വിവാദത്തിന് വഴിതുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: