തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ.എം.മാണിക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രിസഭാ യോഗ തീരുമാനം വിവാദമാകുന്നു. ഭരണഘടനാപരമായ അനൗചിത്യമാണെന്ന് നിയമപണ്ഡിതര്‍ വ്യക്തമാക്കുന്നു. അന്വേഷണം നേരിടുന്ന മന്ത്രിമാര്‍ മാറി നില്‍ക്കുന്നതാണ് കീഴ് വഴക്കം. ഇവിടെ രാജിവെയ്ക്കുന്നില്ല എന്നു മാത്രമല്ല മാണി കുറ്റക്കാരനല്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്.
മാണിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും വിലയിരുത്തിയ മന്ത്രിസഭ മാണിക്ക് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു. ഇത് ഭരണഘടനാ ലംഘനമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കെ കുറ്റാരോപിതന് നിരപരാധിയാണെന്ന് മന്ത്രിസഭ തന്നെ വ്യക്തമാക്കുന്നു. ഇത് അന്വേഷണത്തെ സ്വാധീനിക്കുമെന്നത് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: