Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടീം ഇന്ത്യക്ക് കൂറ്റന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2014, 11:25 pm IST
in Cricket

കട്ടക്ക്: രഹാനെയുടെയും ധവാന്റെയും തകര്‍പ്പന്‍ സെഞ്ച്വറി, സുരേഷ് റെയ്‌നയുടെ വെടിക്കെട്ട് അര്‍ദ്ധസെഞ്ച്വറി… പിന്നീട് ഇഷാന്ത് ശര്‍മ്മയുടെ മാരകബൗളിംഗ് ഇത്രയും മതിയായിരുന്നു ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ടീം ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം നേടാന്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ ഇന്ത്യ 169 റണ്‍സിനാണ് ലങ്കയെ തകര്‍ത്തുകളഞ്ഞത്. ശ്രീലങ്കക്ക് വേണ്ടി ലഹിരു ഗമഗെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ടീം ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 39.2 ഓവറില്‍ 194 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ അജിന്‍ക്യ രഹാനെയുടെയും (111) ശിഖര്‍ ധവാന്റെയും (113) സുരേഷ് റെയ്‌നയുടെയും (52) മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 363 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. രഹാനെയാണ് മാന്‍ ഒാഫ് ദി മാച്ച്.

ഏറെ നാളുകള്‍ക്കുശേഷം സ്വപ്‌നതുല്യമായ തുടക്കമാണ് ഓപ്പണര്‍മാരായ ധവാനും രഹാനെയും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 231 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണിത്. നാലാം തവണയാണ് ഇന്ത്യ ഒന്നാം വിക്കറ്റില്‍ 200 റണ്‍സിലേറെ നേടുന്നത്. 2009-ല്‍ സെവാഗും ഗംഭീറും ചേര്‍ന്ന് 201 റണ്‍സ് നേടിയശേഷം ആദ്യമായാണ് ഇന്ത്യ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ ഡബിള്‍ സെഞ്ചുറി നേടുന്നത്. 35 ഓവറിലാണ് ധവാനും രഹാനെയും ചേര്‍ന്ന് 231 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. 108 പന്തുകളില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സറുമടക്കമാണ് രഹാനെ 111 റണ്‍സെടുത്തത്. 107 പന്തില്‍ നിന്ന് 14 ഫോറും മൂന്ന് സിക്‌സറുമടക്കമാണ് ധവാന്‍ 113 റണ്‍സ് അടിച്ചുകൂട്ടിയത്. പിന്നീട് റെയ്‌ന 34 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സറുമടക്കം 52 റണ്‍സ് നേടി സ്‌കോറിംഗിന് വേഗം കൂട്ടി. കോഹ്‌ലി 21 പന്തില്‍ നിന്ന് 22 റണ്‍സും അമ്പാട്ടി റായിഡു 20 പന്തില്‍ നിന്ന് 27 റണ്‍സും നേടി. ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ നാല് പന്തുകളില്‍ നിന്ന് രണ്ട് സിക്‌സറടക്കം 14 റണ്‍സുമായി അക്ഷര്‍ പട്ടേലും എട്ട് പന്തില്‍ നിന്ന് 10 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുമായിരുന്നു ക്രീസില്‍. ശ്രീലങ്കക്ക് വേണ്ടി രണ്‍ദിവ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയെങ്കിലും 10 ഓവറില്‍ 78 റണ്‍സാണ് വഴങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് ഒരിക്കലും ഇന്ത്യന്‍ ബൗളിംഗ് നിരക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 43 റണ്‍സെടുത്ത മഹേല ജയവര്‍ദ്ധനെയാണ് ലങ്കന്‍ നിരയിലെ ടോപ്‌സ്‌കോറര്‍. ജയവര്‍ദ്ധനെക്ക് പുറമെ തീസര പെരേര (29), ഉപുല്‍ തരംഗ (28), ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് (23) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ 20ലേറെ റണ്‍സ് സ്‌കോര്‍ ചെയ്തത്. സംഗക്കാര 13 റണ്‍സെടുത്തും ദില്‍ഷന്‍ 18 റണ്‍സെടുത്തും പ്രസന്ന അഞ്ച് റണ്‍സിന് മടങ്ങിയതും സിംഹളര്‍ക്ക് തിരിച്ചടിയായി. കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ലങ്കന്‍ വിക്കറ്റുകള്‍ വീഴ്‌ത്തുകയും ചെയ്തതോടെ അവരുടെ ദയനീയ പരാജയം പൂര്‍ത്തിയായി. 8 ഓവറില്‍ 34 റണ്‍സ് വഴങ്ങി ഇഷാന്ത് നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഉമേഷ് യാദവും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീതവും പിഴുതു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

Kerala

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

Kerala

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.