കോട്ടയം: ഉപയോഗിക്കാത്ത കുടിവെള്ളത്തിന്്് ഒരുലക്ഷത്തില്പരം രൂപ വെള്ളക്കരം അടയ്ക്കണമെന്ന് ജലഅതോറിട്ടി വകുപ്പിന്റെ ഉത്തരവ് ഗാര്‍ഹിക ഉപഭോക്താവിന്ഇരുട്ടടി. അതിരമ്പുഴ പഞ്ചായത്തില്‍ 19ാം വാര്‍ഡില്‍ മാന്നാനം പാട്ടാലയ്ക്കല് വീട്ടില്‍ രഘുവിനാണ് 102789 രൂപ അടയ്ക്കണമെന്ന് നിര്‍ദേശിച്ച് കോട്ടയം ജല അതോറിട്ടിയുടെ സെക്ഷന്‍ ഓഫീസില്‍ നിന്നും ബില്ല് വന്നത്. ബുധനാഴ്ചയാണ് വെള്ളക്കരത്തിന്റെ കുടിശിഖ ബില്ല് രഘുവിന് ലഭിച്ചത്. കണക്ഷന് വിഛേദിക്കാതിരിക്കാന്‍ നവംബര്‍ 19 നകം ബില്ല് അടയ്ക്കണമെന്നും പറയുന്നുണ്ട്. ഇതുസംബന്ധിച്ച് വിവരം തിരക്കിയപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലാണ് ജലഅതോറിട്ട് വകുപ്പ് അധികൃതര്‍ സംസാരിച്ചതെന്ന് രഘു പറഞ്ഞു. ഫഌറ്റുകാരുടെ ബില്ല് മാറിപ്പോയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ അതിരമ്പുഴ പഞ്ചായത്തിലെ രഘു താമസിക്കുന്ന പ്രദേശങ്ങളിലൊന്നും ഫഌറ്റ് സമുച്ചയമോ മറ്റ് ആഡംബര താമസങ്ങളോ ഇല്ലെന്ന് ഇവര്‍ പറയുന്നു. രഘുവും കുടുംബവും വീട്ടിലെ ആവശ്യങ്ങള്‍ക്ക് സ്വന്തം കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലമാകുമ്പോള്‍ കുടിവെള്ള ക്ഷാമത്തില്‍ നിന്നും രക്ഷനേടാനുള്ള ഉപാധിയായിട്ടാണ് കുടിവെള്ള കണക്ഷന് എടുത്തിരിക്കുന്നത്. അതിരമ്പുഴ മേഖലയില്‍ കുടിവെള്ള പൈപ്പുകളില്‍ വെള്ളം എത്തുന്നതാവട്ടെ ആഴ്ചയില്‍ ഒരുദിവസം മാത്രമാണെന്നതാണ് ഏറെ വിചിത്രം. ശാരീരിക അവശതകള്‍ കാരണം മറ്റ് ജോലികള്‍ക്ക് പോകാനാവാതെ വീട്ടില്‍ കഴിയുന്ന രഘുവും കുടുംബവും വെള്ളക്കരത്തിന്റെ തുക കണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: