തിരുവനന്തപുരം: സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ശരിയായ ദിശയില്‍ നോക്കിക്കാണുകയും അംഗീകരിക്കുകയും ചെയ്ത നല്ല കമ്യൂണിസ്റ്റുകാരനായിരുന്നു സി. അച്യുതമേനോനെന്ന് ഒ. രാജഗോപാല്‍. തെക്കുംഭാഗം മോഹന്‍ രചിച്ച ജനാധിപത്യ കേരളത്തില്‍ അച്യുതമേനോന് എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് വീര സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണ വ്യവസ്ഥിതിക്കെതിരെ ഒരു പുസ്തകം രചിച്ചു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചറിഞ്ഞ ഭരണകൂടം പ്രകാശനത്തിനു മുമ്പ് പുസ്തകം നിരോധിച്ചു. ഇതേ അവസ്ഥയാണ് അച്യുതമേനോന്റെ ഭരണകാലത്തെ വരച്ചുചേര്‍ത്ത ഈ പുസ്തകത്തിനും സംഭവിച്ചിരിക്കുന്നത്.
പുസ്തകം പുറത്തിറങ്ങും മുമ്പ് വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിരിക്കുന്നു. ഈ പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവന്നാല്‍ പലര്‍ക്കും ഉറക്കം നഷ്ടപ്പെടുമെന്ന ചിന്തയാണിതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിരാവസ്ഥ കാലത്ത് പീഡനം സഹിക്കേണ്ടി വന്ന ഒരാളാണ് താനെന്നും അടിയന്തിരാവസ്ഥ നടപ്പിലാക്കേണ്ട ഉത്തരവാദിത്വം ബാധ്യതയായി മാറിയ ആളായിരുന്നു അച്യുതമേനോനെന്നും രാജഗോപാല്‍ പറഞ്ഞു. ഇതിനു മുമ്പ് പറയാത്ത, അറിയാത്ത പലതും ഈ പുസ്തകത്തിലുണ്ട്. ഇന്നത്തെ ഭരണവര്‍ഗത്തില്‍പ്പെട്ട പലരും ഈ ചടങ്ങില്‍ പങ്കെടുക്കാത്തത് ശ്രദ്ധേയമാണ്. പി.സി. ജോര്‍ജ് സര്‍ക്കാരിനുള്ളിലെ വേറിട്ട വ്യക്തി ആയതിനാലാകാം പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
1988ല്‍ അരുവിപ്പുറത്തു നടന്ന ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ ജൂബിലി ആഘോഷ ചടങ്ങില്‍ നിന്നും വിട്ടുനിന്ന ഇ.എം.എസ്. പിറ്റേന്നത്തെ ദേശാഭിമാനിയില്‍ എഴുതിയ ലേഖനം ഇന്നും നീറുന്ന ഓര്‍മ്മയായി തന്റെ മനസ്സിലുണ്ട്. ഗുരുദേവന്റെ ആശയങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ പിന്തിരിപ്പനാണെന്നായിരുന്നു അന്ന് ഇ.എം.എസ്. എഴുതിയത്. അച്യുതമേനോന് ഇ.എം.എസ്സിനെ അപേക്ഷിച്ച് സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിച്ചുകൊണ്ട് ജീവിച്ച സത്യസന്ധനായിരുന്നു എന്നുപറയാന്‍ കാരണം അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: