ഹരിപ്പാട്: വില്‍പ്പനയ്ക്കായി ബൈക്കില്‍ ബൈക്കില്‍ വാറ്റുചാരായം കടത്തിയ സീരിയല്‍ നടന് ഉള്‍പ്പെടെ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.
സീരിയല്‍ നടന് മുതുകുളം തെക്ക് രാജക്കാട് പടിറ്റേതില്‍ അജികുമാര്‍ (കുട്ടപ്പന്-40), മുതുകുളം തെക്ക് ചാങ്ങേത്തറ ലക്ഷം വീട്ടില്‍ ജയകുമാര്‍ (39) എന്നിവരെയാണ് ഹരിപ്പാട് എക്സൈസ് ഇന്‍സ്പെക്ടര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ളള സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട പത്തിയൂര്‍ സ്വദേശി അനില്‍കുമാര്‍ ഒളിവിലാണ്.
ബുധനാഴ്ച രാത്രി പതിനൊന്നോടെ കാര്‍ത്തികപ്പള്ളി കായംകുളം റോഡില്‍ മുതുകുളം ചൂളത്തെരുവ് ഭാഗത്തുവെച്ചാണ് ഇരുവരെയും പരിശോധനാ സംഘം പിടികൂടിയത്. മുതുകുളം, പത്തിയൂര്‍, ചൂളത്തെരുവ് ഭാഗങ്ങളിലെ അനധികൃത ചാരായ വില്പനാ കേന്ദ്രങ്ങളിലേക്ക് രാത്രി കാലത്ത് വാറ്റ് ചാരായവും സ്പിരിറ്റും ബൈക്കുകളില്‍ യുവാക്കള്‍ എത്തിക്കുന്നതായി രഹസ്യ വിവരം എക്സസൈസിന് ലഭിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധന സംഘത്തെ കണ്ട ഇവര്‍ ബൈക്ക് നിര്‍ത്താതെ രക്ഷപെടാന്‍ ശ്രമിച്ചു. പരിശോധനാ സംഘം ഒന്നര കിലോമീറ്റര്‍ വാഹനത്തില്‍ പിന്തുടര്ന്നാണ് ഇരുവരെയും പിടിച്ചത്. അജികുമാര്‍ ആണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നിലിരുന്ന ജയകുമാര്‍ സ്വന്തം ഷര്‍ട്ടിന്റെ ഉള്ളിലേക്ക് 10 ലിറ്റര്‍ കൊള്ളുന്ന കന്നാസ് നിറ ചാരയം ഒളിപ്പിച്ചശേഷം ഇരുവരുടെയും ഇടയില്‍ വെച്ച നിലയിലാണ് കടത്തിയത്.
അജികുമാര്‍ ചില ചാനല്‍ സീരിയലുകളിലെ അഭിനേതാവ് കൂടിയാണെന്ന് പരിശോധനാ സംഘം പറഞ്ഞു. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ അരുണ്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ന്മാരായ മായജി, റെനി, ജോസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: