തിരുവനന്തപുരം: ഗവര്‍ണര്‍ പി.സദാശിവത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുചതാനന്ദന് രംഗത്തെത്തി.
ഗവര്‍ണര്‍ വിസിമാരുടെ യോഗം വിളിച്ചതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തന്നെ ഗവര്‍ണറെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം സര്‍വ്വകലാശാലകളെ കുട്ടിച്ചോറാക്കിയത് സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തി.
സര്‍വ്വകലാശാലയുടെ തലപത്ത് സാമ്പത്തിക തട്ടിപ്പിന് ആരോപണവിധേയരായവരെ ഇരുത്തി കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. ഭരണത്തിന് പുറമേ അക്കാദമിക അന്തരീക്ഷം തന്നെ പൂര്‍ണ്ണമായും സര്‍ക്കാര്‍ തകര്‍ത്തെന്നും വിഎസ് പത്രക്കുറിപ്പില്‍ ആരോപിച്ചു.
കേരളത്തിലെ ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം സര്‍വ്വകലാശാലകള്‍ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിടുകയാണെന്നും വിഎസ് ആരോപിച്ചു.
മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ഇതില്‍ ഇടപെടുകയോ പരിഹാരം കാണുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ എന്ന പദവിയും അധികാരവും ഉപയോഗിച്ച് ഗവര്‍ണര്‍ വിസിമാരുടെ യോഗം വിളിക്കുകയും സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ കൊണ്ടു പോകുന്നതിന് കൃത്യമായ തീരുമാനം എടുക്കുകയും ചെയ്തതെന്ന് വിഎസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: